കണ്ണൂര്‍: കൂടുതല്‍ ഭാഗം കടലോട് ചേര്‍ന്നു കിടക്കുന്ന കേരളത്തില്‍ ജലഗതാഗതം വഴിയുള്ള ചരക്ക്നീക്കമുണ്ടാക്കിയാല് റോഡിലൂടെയുള്ള ഗതാഗതസ്തംഭനത്തിന് ഒരു പരിധിവരെ പരിഹാരമുണ്ടാക്കാനും അതുവഴി ഉള്‍നാടന്‍ ജലഗതാഗതവും ടൂറിസവും പുരോഗതിയിലേക്ക് കുതിക്കുമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച ചരക്ക് ഗതാഗത വികസനവും വിവിധ തരത്തിലുള്ള ഗതാഗതങ്ങള്‍ക്കുള്ള വഴികളും എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ചേമ്പര്‍ പ്രസിഡണ്ട് സുശീല്‍ ആറോണ്‍ അധ്യക്ഷത വഹിച്ചു. സി.വി.ദീപക് പദ്ധതികളുടെ രൂപരേഖ അവതരിപ്പിച്ചു. എ.കെ.റഫീഖ്, സച്ചിന് സൂര്യകാന്ത്, മാത്യു സാമുവല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: