പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച വന്‍ സ്ഫോടക ശേഖരം പോലീസ് പിടികൂടി. ആറ് ക്വിന്റല്‍ അമോണിയം നൈറ്റ്ട്രേറ്റും 3000 ത്തോളം കിലോ ജലാറ്റിന്‍ സ്റ്റിക്കുമാണ് പിടിച്ചെടുത്തത്. കോയമ്പത്തൂരില്‍ നിന്നുമാണ് ഇവ എത്തിച്ചത്.
ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ രമേഷ്(39), വിജയരാജന്‍(30), പളനിവേലന്‍(48) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഫോടകവസ്തു പെരിന്തല്‍മണ്ണയില്‍ വരെ എത്തിച്ചുകൊടുക്കാനാണ് നിര്‍ദ്ദേശം ലഭിച്ചിരുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി പി.എം.പ്രദീപ്, സിഐ കെ.എം.ബിജു എന്നിവരുടെനേതൃത്വത്തില്‍ ടൗണ്‍ ഷാഡോ പോലീസ് സംഘമാണ് പിടികൂടിയത.് പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: