തിരുവനന്തപുരം: ക്ഷേമപെന്‍ഷനുകള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ തപാല്‍ വകുപ്പിന് കൈമാറിയ കോടികള്‍ യഥാസമയം വിതരണം ചെയ്യാത്തതിനെ കുറിച്ച് വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശകമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി സര്‍ക്കാരിന് നോട്ടീസയച്ചു.
ചീഫ് സെക്രട്ടറിയും പോസ്റ്റ്മാസ്റ്റര്‍ ജനറലും വിശദീകരണം നല്‍കണം. കേസ് ജനുവരി 19 ന് പരിഗണിക്കും. മനുഷ്യാവകാശ പ്രവര്‍ത്തകനും കൊച്ചി നഗരസഭാംഗവുമായ തമ്പി സുബ്രഹ്മണ്യം ഫയല്‍ചെയ്ത ഹര്‍ജിയിലാണ് നടപടി. ഓണത്തിനു ശേഷം ഏഴ് ഗഡുക്കളായി സര്‍ക്കാര്‍ കൈമാറിയ 700 കോടിയോളം രൂപയാണ് തപാല്‍ വകുപ്പില്‍ കെട്ടിക്കിടക്കുന്നത്. പെന്ഷന് കൊണ്ട് ജീവിക്കുന്ന പട്ടിണി പാവങ്ങളാണ് ഇപ്രകാരം ദുരിതം അനുഭവിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: