കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിച്ച് അവധി ദിനങ്ങള്‍ കുറയ്ക്കണമെന്നും സംഘടനാ പ്രവര്‍ത്തനം നിയന്ത്രിക്കണമെന്നും ശമ്പളപരിഷ്കരണ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായര്‍. പത്താം ശമ്പള കമ്മിഷന്റെ രണ്ടാമത്തെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്യോഗസ്ഥര്‍ക്ക് സംഘടനാ പ്രവര്‍ത്തനത്തിന് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, തൊഴില്‍ ദിവസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. അവധി ദിവസങ്ങളില്‍ മാത്രമാക്കണം സംഘടനാ പ്രവര്‍ത്തനം. സംഘടനാ നേതാക്കളെ സര്‍ക്കാരിന് ഭയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതൊക്കെ ഉള്‍പ്പെടുത്തിയാകും സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
ജോലി ദിവസങ്ങളില്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധ മറ്റ് മേഖലകളിലേക്ക് വ്യാപിക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് ആവശ്യങ്ങള്‍ നിഷേധിക്കപ്പെടുന്നു. ഉദ്യോഗസ്ഥര്‍ കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത് അവരുടെ കാര്യക്ഷമതയെ ബാധിക്കും. ജോലിയില്‍ ശ്രദ്ധിക്കാതെ ഡയറിയും കക്ഷത്തില്‍ വെച്ച് നടക്കുന്നത് പരിഷ്കൃത സൂഹത്തിന് യോജിച്ചതല്ല. സീറ്റിലിരുന്ന് ജോലി ചെയ്യേണ്ട ഉദ്യോഗസ്ഥര്‍ ഇങ്ങനെ നടന്നാല്‍ അവരുടെ ജോലി ആര് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.
അധ്യാപകര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കും. തെരഞ്ഞെടുപ്പ് ജോലിക്ക് വിരമിച്ചവരെയോ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെയോ നിയോഗിക്കണം. സ്കൂള്‍ യുവജനോത്സവം പോലുള്ളവ അവധിക്കാലത്ത് നടത്തണം. പല സ്കൂളുകളിലും അധ്യാപകര്‍ ആവശ്യത്തിലേറെയുണ്ട്. കുട്ടികള്‍ കുറവുള്ള സര്‍ക്കാര്‍ സ്കൂളുകള്‍ സംയോജിപ്പിക്കണം. ജോലി കുറവുള്ള മൃഗസംരക്ഷണ, ജലസേചന വകുപ്പുകളിലെ ഉദ്യോഗസ്ഥരെ മറ്റ് വകുപ്പുകളിലേക്ക് നിയോഗിക്കണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശമായ മേഖലകളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണം. കൃത്യമായ മാനദണ്ഡം ഇതിനായി തയാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് പ്രതീക്ഷയില്ലെന്നും ജസ്റ്റിസ് രാമചന്ദ്രന് നായര്‍ വ്യക്തമാക്കി.
ശമ്പള കമ്മിഷന്റെ ആദ്യ റിപ്പോര്‍ട്ട് ഈ വര്‍ഷം ജൂലായ് 13ന് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും പെന്ഷന് പ്രായം 56ല്‍ നിന്ന് 58 വയസായി ഉയര്‍ത്താനും ശമ്പളത്തില്‍ 2,000 മുതല്‍ 12,000 വരെ വര്‍ദ്ധനയ്ക്കും ശുപാര്‍ശ ചെയ്തിരുന്നു. ശമ്പള പരിഷ്കരണം പത്ത് വര്‍ഷത്തിലൊരിക്കല്‍ മതിയെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: