കോഴിക്കോട്: സന്യാസിമാര്‍ ഭീകരവാദികളല്ലെന്നും എന്തുകൊണ്ടാണ് ഇങ്ങനെ ചിലര്‍ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. കൊളത്തൂര്‍ ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റിന് അശോകപുരം ശാരദാമഠം കൈമാറുന്ന സ്ഥലത്തിന്റെ പ്രമാണപത്രം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു സ്വാമി. ആചാര്യന്മാരെ അവഹേളിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിക്ക് വിവേകം തോന്നാന്‍ ഇനിയും സമയമുണ്ട്.
രാഷ്ട്രീയ നേതാക്കള്‍ ആചാര്യന്മാരെ അവഹേളിക്കുന്നത് നിര്‍ത്തണമെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു. അഴകൊടി ദേവീമന്ദിരം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രവ്രാജിക ജ്ഞാനാനന്ദപ്രാണമാത അദ്ധ്യക്ഷത വഹിച്ചു.
സ്വാമി വിനിശ്ചലാനന്ദ, പ്രവ്രാജിക അജയപ്രാണമാത, ബ്രഹ്മചാരി വിവേകാമൃത ചൈതന്യ, പട്ടയില്‍ പ്രഭാകരന് എന്നിവര്‍ പ്രസംഗിച്ചു. പ്രവ്രാജിക തപപ്രാണ മാത സ്വാഗതവും സ്വാമിനി ശിവാനന്ദപുരി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: