കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ഹൈക്കോടതി. നീന്തല്‍ അറിയാവുന്നയാള്‍ മുങ്ങി മരിച്ചതില്‍ ദുരൂഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. മജിസ്ട്രേറ്റ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിക്കാത്തത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു.
ഏത് തരത്തിലുള്ള അന്വേഷണത്തിനും സര്‍ക്കാര്‍ തയാറാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു. സംഭവത്തില്‍ തെളിവ് ലഭിച്ചാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ഡിജിപി വ്യക്തമാക്കി.
സ്വാമിയുടെ മരണത്തില്‍ കാര്യമായ അന്വേഷണം നടന്നില്ലെന്നും അന്വേഷണം ആവശ്യമാണെന്നുമുള്ള ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ബി.കമാല്‍പാഷയുടെ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: