തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. മൈക്രൊ ഫിനാന്‍സില്‍ വെള്ളാപ്പള്ളി 5000 കോടിയുടെ അഴിമതി നടത്തിയെന്ന് ആരോപിച്ചാണ് വി.എസ് കോടതിയെ സമീപിക്കുന്നത്.
അഞ്ചുശതമാനം മാത്രം പലിശ ഈടാക്കാവു എന്ന നിയമം നിലവിലുള്ളപ്പോള്‍ പതിനെട്ട് ശതമാനം പലിശയാണ് ഈടാക്കിയത്. മാത്രമല്ല മൈക്രോ ഫിനാന്‍സിന്റെ പേരില്‍ കോടികള്‍ വായ്പകളെടുക്കുകയും ചെയ്തു. അമ്പത് ലക്ഷത്തോളം സ്ത്രീകളെയാണ് വെള്ളാപ്പള്ളി നടേശന് മൈക്രോഫിനാന്‍സ് വഴി തട്ടിപ്പിനിരയാക്കിയതെന്നും വി.എസ് ആരോപിച്ചു.
എസ്എന്‍ ട്രസ്റ്റിലെ കോളേജ് അധ്യാപക,അനധ്യാപക നിയമനത്തിലൂടെ പതിനൊന്നായിരം കോടിയുടെ അഴിമതി വെള്ളാപ്പള്ളി നടത്തിയെന്നും വി.എസ് പറഞ്ഞു. അനധ്യാപക നിയമനത്തിനായി 904 കോടിയും അധ്യാപക നിയമനത്തിന് 600 കോടി രൂപയുടെയും തട്ടിപ്പ് വെള്ളാപ്പള്ളി നടത്തിയെന്നും വി.എസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: