തുറവൂര്‍: ചെറുകിട സംരംഭകരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ആവിഷ്ക്കരിച്ച മുദ്ര ലോണ്‍ പദ്ധതി സാധാരണക്കാര്‍ക്ക് അപ്രാപ്യമെന്ന്.ചെറുകിട-വന്‍കിട സംരംഭകര്‍ക്ക് തുല്യ അവസരം പ്രദാനം ചെയ്യുന്നതുംലളിതമായ വ്യവസ്ഥകളില്‍ പ്രവര്‍ത്തന മൂലധനം ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്ക്കരിച്ചത്.എന്നാല്‍ ജനോപകാരപ്രദമായ ഈപദ്ധതിയ്ക്ക് തുരങ്കം വയ്ക്കുന്ന നടപടികളാണ് പല പൊതു മേഖല ബാങ്കധികൃതരും സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം.
കുറഞ്ഞ പലിശ നിരക്ക്, ദീര്‍ഘകാല തിരിച്ചടവ് സൗകര്യം,കുറഞ്ഞ പ്രോസസിംഗ് ഫീസ്, തടസമില്ലാത്ത വായ്പ ലഭ്യത, എല്ലാ പൊതു-സ്വകാര്യ മേഖല ബാങ്കുകളില്‍ നിന്നും വായ്പ ലഭിക്കാനുംസൗകര്യപ്രദമായി പിന്‍വലിക്കാനുമുള്ള സൗകര്യം. തുടങ്ങിയ സൗകര്യങ്ങളാണ് പദ്ധതിയെ ആകര്‍ഷകമാക്കുന്നത്. എന്നാല്‍ ഈ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും കേട്ട് ബാങ്കുകളെ സമീപിച്ച തൊഴില്‍ രഹിതരായവര്‍ക്കും മറ്റ് സംരംഭകര്‍ക്കും നിരാശയായിരുന്നു ഫലം.
പല ബാങ്കുകളിലും മുദ്ര ലോണിനെ സംബന്ധിച്ച അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. നവാഗത സംരംഭകര്‍ക്ക് സ്വന്തം ബിസിനസ് തുടങ്ങാനും നിലവിലുള്ള ബിസിനസുകള്‍ വിപുലീകരിക്കാനും ഉതകുന്ന രീതിയിലുള്ള വായ്പകള്‍ ലഭ്യമാക്കുന്നതാണ് മുദ്ര യോജന പദ്ധതി. പതിനായിരങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു ഈപദ്ധതി.
മൂന്ന് വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന വായ്പകള്‍ ശിശു പദ്ധതിയില്‍ അരലക്ഷവും കിഷോര്‍ പദ്ധതി പ്രകാരം അരലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ വായ്പ നല്കുന്ന തരത്തിലായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. പല ബാങ്കുകളിലും വായ്പയെടുക്കാനെത്തുന്നവരോട് മതിയായ ഈടില്ലാതെ വായ്പ നല്‍കാനാവില്ലെന്ന മറുപടിയാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: