മുംബൈ: ഐഎസ്എല്ലില്‍ നേരിയ സെമി പ്രതീക്ഷയെങ്കിലും നിലനിര്‍ത്താന്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് ജയിക്കണം. ഇന്നു മാത്രമല്ല, ബാക്കിയുള്ള രണ്ട് കളികളിലും ജയിച്ചേ മതിയാവൂ. ഒപ്പം ചെന്നൈയിന് എഫ്സിയും, നോര്‍ത്ത് ഈസ്റ്റും പൂനെ സിറ്റിയും മുംബൈ സിറ്റിയും ഉള്‍പ്പെടെയുള്ള ടീമുകള്‍ ഇനിയുള്ള മത്സരങ്ങളില്‍ പരാജയപ്പെടുകയും വേണം. എങ്കിലേ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷയെങ്കിലും നിലനിര്‍ത്താന്‍ കഴിയു.സ്വന്തം തട്ടകത്തില്‍ നടക്കുന്ന ഇന്നത്തെ ജീവന്മരണപോരാട്ടത്തില് ബ്ലാസ്റ്റേഴ്സിനെ വെല്ലുവിളിക്കാനിറങ്ങുന്നത് നിക്കോളാസ് അനല്‍ക്കയുടെ മുംബൈ സിറ്റി എഫ്സി.
11 കളികളില്‍ നിന്ന് മൂന്ന് ജയവും രണ്ട് സമനിലയും നേടി 11 പോയിന്റുമായി ഏറ്റവും പിന്നിലാണ് ബ്ലാസ്റ്റേഴ്സ്. മുംബൈയാണ് ബ്ലാസ്റ്റേഴ്സിന് തൊട്ടുമുകളില്‍. 11 കളികളില്‍ നിന്ന് 12 പോയിന്റ്. ഇന്നത്തെ കളിയിലും പരാജയപ്പെട്ടാല്‍ പിന്നീട് ബ്ലാസ്റ്റേഴ്സ് സെമി കളിക്കില്ല. അതുകൊണ്ടുതന്നെ ഇന്ന് ജീവന്മരണപോരാട്ടമാണ് കേരളത്തിന്റെ കൊമ്പന്മാര്ക്ക്.
കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിന് എഫ്സിയോട് 4-1ന് പരാജയപ്പെട്ടതോടെയാണ്
ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നങ്ങള്‍ക്കുമേല്‍ കനത്ത കരിനിഴല്‍ വീണത്. പ്രതിരോധത്തിലെ പിഴവില്‍ നിന്നായിരുന്നു ബ്ലാസ്റ്റേഴ്സ് വഴങ്ങിയ നാല് ഗോളുകളും. അതേസമയം തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്കുശേഷമാണ് മുംബൈ ഇന്ന് കളത്തിലിറങ്ങുന്നത്. അവസാന അഞ്ച് കളികളില്‍ മൂന്നെണ്ണത്തിലും പരാജയം ഏറ്റുവാങ്ങിയതോടെയാണ് മുംബൈയുടെ സെമി പ്രവേശവും ത്രിശങ്കുവിലായത്. അത്ലറ്റികോ കൊല്‍ക്കത്തയോട് 4-1നും എഫ്സി ഗോവയോട് 7-0നും നോര്‍ത്ത് ഈസിറ്റിനോട് 2-0നും അനല്‍ക്കയും സംഘവും പരാജയപ്പെട്ടു. ദല്‍ഹി ഡൈനാമോസിനോടും പൂനെയോടും സമനില നേടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: