തൃപ്പൂണിത്തുറ: സ്വര്‍ണ്ണ പ്രഭ ചൊരിഞ്ഞ് ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക വിളക്ക്. ക്ഷേത്ര പ്രദക്ഷിണ വഴികളിലും നടപ്പന്തലുകളിലുമെല്ലാം നിലവിളക്കുകളും ചുറ്റുവിളക്കും, ദീപാരാധന സമയം ശ്രീകോവില്‍ നടതുറന്നപ്പോള്‍ നെയ്ത്തിരികളും പ്രഭാപൂരിതമായി ഭക്തന്മാര്ക്ക് ദര്‍ശനപുണ്യമേകി. മേല്‍ശാന്തി താന്നിയില്‍ കൃഷ്ണന് നമ്പൂതിരി ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം നല്കി. ശ്രീഭൂതബലിയും നടന്നു. 12 മണിക്ക് കാര്‍ത്തികതിരുനാള്‍ സദ്യ ആരംഭിച്ചു. ചോറ്റാനിക്കര വിജയന്‍മാരാരുടെ പ്രമാണത്തോടെ മേജര്‍ സെറ്റ് പഞ്ചവാദ്യത്തോടെ അഞ്ചു ഗജവീരന്മാര് അണിനിരക്കുന്ന കാര്‍ത്തിക വിളക്കിനെഴുന്നള്ളിപ്പും നടന്നു. ക്ഷേത്രത്തില്‍ ദര്‍ശനത്തിന് നല്ല തിരക്ക് അനുഭവപ്പെട്ടു. കാര്‍ത്തിക നാമജപം, സംഗീതകച്ചേരി, നൃത്തനൃത്യങ്ങള്‍, തിരുവാതിരകളി, മേജര്‍ സെറ്റ് കഥകളി എന്നിവയും നടന്നു. ഇന്ന് രോഹിണി വിളക്ക്, 27ന് മകയ്യിരം വിളക്ക് ഉണ്ടായിരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: