കോട്ടയം: സമത്വമുന്നേറ്റയാത്രക്കെതിരെ ഇടതുപക്ഷവും, കോണ്‍ഗ്രസ്സും നടത്തുന്ന പ്രസ്താവനകള്‍ ഹിന്ദുസമാജത്തെ അക്രമിക്കുവാന്‍ ഒരുമ്പെട്ടുള്ളതാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാനസെക്രട്ടറി ആര്.എസ് അജിത്കുമാര്‍ അഭിപ്രായപ്പെട്ടു.
അഞ്ച് മാസം മുമ്പ് കേരളത്തിലെ കത്തോലിക്കാ കോണ്‍ഗ്രസ് നടത്തിയ സംസ്ഥാനതല യാത്രയെക്കുറിച്ചും, കാന്തപുരം കേരളത്തിലുടനീളം നടത്തിയയാത്രയും രണ്ടു മതവിഭാഗങ്ങളുടേതായിരുന്നു. നീതിനിഷേധത്തിനെതിരെയും കൂടിയായിരുന്നു യാത്ര. ഇവരുടെ യാത്രകളില്‍ കേരളത്തിന്റെ ഇടതു-വലതു മുന്നണിയിലെ എല്ലാ നേതാക്കളും സ്വീകരണങ്ങളിലും പങ്ക് ചേരുന്നതിന് യാതൊരു പ്രതിഷേധങ്ങളും ഇല്ലായിരുന്നു. ഹിന്ദുസമാജത്തിലെ ഏതൊരു പ്രശ്നത്തിലും കടന്നാക്രമിക്കാന്‍ മുതിരുന്ന ഈ മുന്നണികള്‍ ഹിന്ദുവിശ്വാസികള്‍ക്ക് ഇപ്പോള്‍ വെല്ലുവിളി ഉയര്‍ത്തുന്നത് പൊതുസമൂഹം കണ്‍തുറക്കേ കാണണമെന്നും ശക്തമായി പ്രതികരിക്കണമെന്നും ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. ഇത് വെള്ളാപ്പള്ളിയെ മാത്രമല്ല സമത്വമുന്നേറ്റയാത്രയെ അകമ്പടിസേവിക്കുകയും പിന്തുണ നല്കി നില്ക്കുന്ന നൂറോളം സമുദായങ്ങള്‍ക്ക് നേരെയാണ് ഈ മുന്നണികളും കുട്ടിനേതാക്കളും വാളോങ്ങുന്നത്. വര്‍ഷങ്ങളായി അവഗണിക്കപ്പെട്ട ഹിന്ദുസമൂഹത്തിലെ സംഘടനകള്‍ നീതി നിഷേധത്തിനെതിരെ അവകാശങ്ങള്‍ ഉന്നയിച്ച് ജാഥ നടത്തുമ്പോള്‍ ഹിന്ദുമതവിഭാഗത്തിലെ സമുദായങ്ങളോട് മാത്രം പോരടിക്കാനും, അക്രമിക്കുവാനും മുതിരുന്നത് അംഗീകരിക്കാനാവില്ല. ഹിന്ദുസമൂഹത്തിന് കേരളത്തില്‍ ജീവിക്കുവാന്‍ സാധിക്കില്ല എന്ന ആഹ്വാനമാണ് ഈ മുന്നണികളും വി.എസ്സും, ഉമ്മന്‍ചാണ്ടിയും, കുഞ്ഞാലിക്കുട്ടിയും ഇപ്പോള്‍ നടത്തുന്ന ആക്രോശങ്ങളെന്നും അജിത്കുമാര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: