കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മുങ്ങിമരണത്തെക്കുറിച്ച് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാതെ എങ്ങനെയാണ് തുടരന്വേഷണം നടത്താനാവുകയെന്ന് ഹൈക്കോടതി ആരാഞ്ഞു. നീന്തലറിയാവുന്ന വ്യക്തി മുങ്ങി മരിക്കുമ്പോള്‍ ഇതിന്റെ ദുരൂഹത നീക്കേണ്ട ബാധ്യത പൊലീസിനില്ലേയെന്നും ജസ്റ്റിസ് ബി. കെമാല്‍പാഷ വാക്കാല്‍ ചോദിച്ചു.
കേസില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് പാലക്കാട്ടെ ആള് കേരള ആന്റികറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ നല്കിയ ഹര്‍ജിയിലാണ് കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചത്.
തുടരന്വേഷണമില്ലെങ്കില് എന്തിനാണ് സര്‍ക്കാര്‍ അന്വേഷണത്തിനുള്ള കര്‍മ്മപദ്ധതി തയ്യാറാക്കിയത് ? ഈ കേസില്‍ മജിസ്ട്രേറ്റ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നോ? കോടതി ആരാഞ്ഞു. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മുമ്പാകെയാണ് (ആര്.ഡി.ഒ)റിപ്പോര്‍ട്ട് നല്‍കിയതെന്നും കുറ്റകൃതം വെളിപ്പെട്ടാല്‍ മാത്രമേ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതുള്ളൂവെന്നും ഡിജിപി മറുപടി നല്കി
. ഇതു കോടതി അംഗീകരിച്ചില്ല. ഈ നിയമപ്രശ്നം പരിഗണിക്കാന്‍ ഹര്‍ജി ഡിസംബര്‍ 14 ലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: