കണ്ണൂര്‍: മാനസിക അസ്വാസ്ഥ്യം ബാധിച്ച് അനാഥനായി കഴിയുന്ന ചെമ്പിലോട് ഇരിവേരിയിലെ വലിയവീട്ടില്‍ നാരായണന് താങ്ങായി ഇനി സേവാഭാരതി. ബിഎസ്എഫില്‍ നിന്ന് റിട്ടയര്‍ ചെയ്ത് ആരോരുമില്ലാതെ കഴിയുന്ന നാരായണനെ ഇന്നലെ സേവാഭാരതി ഏറ്റെടുത്തു. മാനസികമായി അസ്വസ്ഥത പ്രകടിപ്പിച്ച നാരായണന്റെ ഭാര്യയെ ബന്ധുക്കള്‍ കൂടെക്കൊണ്ട് പോയി എന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം സേവാഭാരതിയുടെയും വെള്ളച്ചാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രേഷ്ഠഭാരത സേവാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഭാരവാഹികള്‍ പ്രദേശം സന്ദര്ശിക്കകുയും നാരായണനെ ഏറ്റെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു . വിദഗ്ദ ചികിത്സ നല്‍കിയതിന് ശേഷം വീട് നിര്‍മ്മിച്ച് നല്കി ഇദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമെന്ന് സേവാഭാരതി അധികൃതര്‍ പറയുന്നു. സേവാഭാരതി ജില്ലാ വൈസ്പ്രസിഡണ്ട് കെ.ജി.ബാബു, പി.ആര്.രാജന്, കേണല്‍ രാംദാസ്, രാം പ്രകാശ്, മഹേഷ് ചാല തുടങ്ങിയവര്‍ ഇരിവേരിയിലെത്തി നാരായണനെ അഴീക്കല്‍ ചാലില്‍ സര്‍ക്കാര്‍ അഗതി മന്ദിരത്തിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: