കണ്ണൂര്‍: വള്ളുവന്‍കടവ് ശ്രീമുത്തപ്പന്‍ മടപ്പുരയില്‍ നടന്നുവരുന്ന ധ്വജപ്രതിഷ്ഠാ മഹോത്സവം 27ന് സമാപിക്കും. 21ന് ആണ് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാട്ടുമാടം എളേടത്ത് ഈശ്വരന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ മഹോത്സവം ആരംഭിച്ചത്. പ്രധാന ദിനമായ ഇന്ന് രാവിലെ 5.30ന് ഗണപതി ഹോമവും 6.37നും 7.37നും മദ്ധ്യ വാഹന പ്രതിഷ്ഠയും ധ്വജപ്രതിഷ്ഠയും നടക്കും. തുടര്‍ന്ന് പരികലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, ഉച്ചപൂജ, പ്രസാദവിതരണം എന്നിവ നടക്കും. വൈകുന്നേരം 4 മണിക്ക് മുത്തപ്പന് വെള്ളാട്ടം, 5ന് ഗുളികന് വെള്ളാട്ടം, 6ന് ഭഗവതി വെള്ളാട്ടം, 8ന് പുണ്യപുരാണ നൃത്തസംഗീത നാടകം എന്നിവ നടക്കും. നാളെ രാവിലെ നടക്കുന്ന തിരുവപ്പന വെള്ളാട്ടത്തിനുശേഷം മഹോത്സവം സമാപിക്കും. മാനേജിംഗ് ട്രസ്റ്റി എ.മുകുന്ദന്, ടി.ഗംഗാധരന്, എം.കെ.രമേശന്, സുധിന്‍കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: