കൊച്ചി : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ കണ്ടെത്തി നഷ്ടപരിഹാരം നല്‍കാനും എന്‍ഡോസള്‍ഫാന്റെ ഉപയോഗം കര്‍ശനമായി തടയാനും ട്രൈബ്യൂണലിനു രൂപം നല്‍കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. ഇത്തരമൊരു നിര്‍ദ്ദേശം നേരത്തെ സര്‍ക്കാര്‍ തള്ളിയിരുന്നു. പകരം ഇരകളെ കണ്ടെത്തി സഹായം എത്തിക്കാന്‍ പലതലങ്ങളുള്ള കമ്മിറ്റിക്ക് രൂപം നല്കിയ സാഹചര്യത്തില്‍ ്രൈബ്യൂണലിന് രൂപം നല്‍കുന്നത് ഖജനാവിന് അധിക ബാധ്യതയാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കാസര്‍കോഡ് സ്വദേശികളായ ബി. കുമാരന് അമ്പലത്തറ കുഞ്ഞിക്കണ്ണന് എന്നിവരുള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് പരിഗണിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി സ്നേഹ സാന്ത്വനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ശുപാര്‍ശ പ്രകാരം ഒന്നര ലക്ഷം രൂപ വീതം 197 പേര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
വിവിധ ആരോഗ്യ പദ്ധതികളും പ്രദേശത്ത് നടപ്പാക്കി. മാത്രമല്ല, ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്. സര്‍ക്കാരിന്റെ കണക്കിനു പുറത്ത് വിവിധ ബാങ്കുകളില്‍ നിന്ന് കടം വാങ്ങിയ ഇരകള്‍ ജപ്തി നടപടികള്‍ നേരിടുകയാണെന്ന വാദവും കോടതി പരിഗണിച്ചു. സര്‍ക്കാരിന്റെ കണക്കിനു പുറത്ത് വായ്പ എഴുതി തള്ളുന്നതിന് അര്‍ഹരായവരുണ്ടെങ്കില്‍ ജില്ലാ തല സമിതിയെ സമീപിക്കണമെന്നും ഇവരുടെ ആവശ്യം സമിതി പരിഗണിക്കണമെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് നേരത്തെ ഇടക്കാല ഉത്തരവു നല്‍കിയിരുന്നു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്കാന് പഌന്റേഷന് കോര്‍പ്പറേഷനു ബാധ്യതയുണ്ടെന്ന ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: