ന്യൂദല്‍ഹി: ഭരണഘടന ഭാരതത്തിന്റെ ആശാ കിരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഹോപ്പ്’ എന്ന വാക്കാണ് താന്‍ ഇതിന് ഉപയോഗിക്കുന്നതെന്ന് പറഞ്ഞ മോദി സാഹോദര്യം(ഹെഡ്ജ്), അവസരം(ഓപ്പര്‍ച്യുനിറ്റി), ജനപങ്കാളിത്തം(പീപ്പിള്‍ പാര്‍ട്ടിസിപ്പേഷന്‍), സമത്വം(ഇക്വാലിറ്റി) എന്നിങ്ങനെ ഹോപ്പിനെ വ്യാഖ്യാനിക്കാമെന്നും മോദി വ്യക്തമാക്കി.
പാര്‍ലമെന്റ് ശീതകാല സമ്മേളനത്ത് മുന്നോടിയാ!യി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും നല്ല ചര്‍ച്ചയ്ക്കുള്ള വേദി പാര്‍ലമെന്റാണെന്ന് പറഞ്ഞ പ്രധാനമന്ത്രി സംവാദം പാര്‍ലമെന്റിന്റെ ആത്മാവാണെന്നും വ്യക്തമാക്കി.
അതേസമയം, പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കമായി. ആദ്യ രണ്ട് ദിവസം ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ വാര്‍ഷികവേളയില്‍ പ്രത്യേക ചര്‍ച്ചകളാണ് നടക്കുക. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ചര്‍ച്ചക്ക് തുടക്കം കുറിക്കും.
പ്രധാനമന്ത്രി ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കും. നാഗലാന്ഡില് നിന്നുള്ള സിറ്റിങ് എം.പി മരണപ്പെട്ടതിനാല്‍ രാജ്യസഭയില്‍ ചര്‍ച്ചയുണ്ടാവില്ല. അന്തരിച്ച എംപിക്ക് അനുശോചനം രേഖപ്പെടുത്തി രാജ്യസഭ ഇന്നത്തേക്ക് പിരിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: