കൊല്ലം: ഭൂലോകത്തിന്റെ സ്പന്ദനം കണക്കിലാണ് എന്ന ചാക്കോ മാഷിന്റെ വാചകം. മകനെ തല്ലിപഠിപ്പിക്കാന് ഉപയോഗിക്കുന്ന ദ്വിമാനസമവാക്യത്തിന്റെ സാമാന്യരൂപം. ഇതില്‍ നിന്നും ആശയം വിപുലീകരിച്ച് ഒരധ്യാപകന് വേറിട്ട കണ്ടത്തലുമായി ഗണിതശാസ്ത്രമേളക്ക് എത്തി. ടീച്ചേഴ്സ് എയ്ഡ് വിഭാഗം യുപി മത്സരത്തിലുണ്ടായിരുന്ന ശ്രീകുമാറാണത്.
തുറവൂര്‍ ടിഡി ടിടിഐയിലെ അധ്യാപകനായ ഇദ്ദേഹം ഗണിതശാസ്ത്രത്തില്‍ പുത്തന്‍ പാഠ്യരീതിയെന്ന നിലയില്‍ കണ്ടെത്തിയതാണ് ട്വന്റി ടു ട്വന്റി മാത്സ്. ഇതില്‍ ഇരുപതിന്റെ രണ്ട് ഗുണിതങ്ങള്‍ ചേര്‍ന്ന് നാല്‍പ്പത് ഗണിതരൂപങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. യുപി വിഭാഗത്തിലെയും എച്ച്എസ് വിഭാഗത്തിലെയും വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് ആവശ്യമായ സമവാക്യങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഈ കണ്ടെത്തല്‍. 32 വര്‍ഷമായി അധ്യാപനരംഗത്തുള്ളയാളാണ് ശ്രീകുമാര്‍. ബാലഗോകുലം ജില്ലാ സമിതിയംഗമാണ്.
സായിലക്ഷ്മിയാണ് ഭാര്യ. ഗോപികലക്ഷ്മി, റാണിലക്ഷ്മിഭായി എന്നിവര്‍ മക്കളാണ
പ്രതികരിക്കാൻ ഇവിടെ എഴുതുക: