വിശന്നു വെറിപൂണ്ടിരിക്കുന്ന സിംഹത്തിന് കടിച്ചുകീറാന്‍ നിസ്സഹായരായ അടിമകളെ വിട്ടുകൊടുത്ത് ആ കാഴ്ചകണ്ട് ആവോളം മദിച്ചുരമിച്ചിരുന്ന അപരിഷ്കൃത സമൂഹത്തിന്റെ ക്രൂരതയുടെ നാളുകളില്‍ നിന്നും വര്‍ത്തമാനകാലത്തിലേക്ക് ഒരംഗുലത്തിന്റെ ദൂരംപോലും താണ്ടാന്‍ നമുക്ക് കഴിഞ്ഞിട്ടില്ലെന്നും മനുഷ്യനിലെ കിരാതഭാവത്തിന്റെ തുടര്‍ച്ചയില്‍ സ്ഥലകാലഭേദങ്ങളില്ലെന്നും ലോകഗതി ഒരിക്കല്‍ക്കൂടി ഓര്‍മപ്പെടുത്തുന്നു.
മനുഷ്യനെ പച്ചക്ക് ചുട്ട് കൊല്ലുക, ജീവനോടെ കുഴിച്ച് മൂടുക, കഴുത്തറുത്ത് കൊല്ലുക, കല്ലെറിഞ്ഞു കൊല്ലുക, അംഗഭംഗം വരുത്തുക, അതിപൈശാചികമായി പീഡനമേല്പ്പിക്കുക. ഐഎസ് ഭീകരസംഘത്തിന്റെ ക്രൂരതയുടെ വര്‍ത്തമാനകാല ചിത്രങ്ങളാണിവ. ഏത് വിശ്വാസത്തിന്റെയും പ്രമാണങ്ങളുടെയും സാക്ഷാല്ക്കാരത്തിനുവേണ്ടിയാണിവര് ഈ പൈശാചികത ചെയ്തുകൂട്ടുന്നത്? സ്നേഹവും സാഹോദര്യവും സഹവര്‍ത്തിത്വവും ഉദ്ഘോഷിക്കുന്ന മതബോധനത്തിന്റെ ചട്ടക്കൂടിനപ്പുറം, സ്വന്തമായി വ്യാഖ്യാനങ്ങള്‍ നല്കി നീതിന്യായങ്ങള് നടപ്പാക്കുന്നത് ബഹുസ്വരലോകത്ത് അപകടകരമാണ്. ഈ പൈശാചികത,ക്രൂരത,ഭീകരത മനുഷ്യരാശിക്ക് ഭീഷണിയാണ്. എന്തിന്റെ പേരിലാണെങ്കിലും ജീവനെടുക്കുന്ന തത്വസംഹിതകള്‍ അംഗീകരിക്കാനാവില്ല.
മൃഗങ്ങളെക്കാള്‍ പരിതാപകരമായി കശാപ്പ് ചെയ്യപ്പെടുന്ന, മനുഷ്യത്വരഹിതമായ ഇത്തരം കിരാത ചെയ്തികള്‍ക്കെതിരെ വിശ്വാസി സമൂഹങ്ങളും ഭരണകൂടങ്ങളും രാജ്യങ്ങളും ഒന്നിച്ച് പോരാടണം.
മനോജ് കൃഷ്ണന്, പെരുമ്പാവൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: