മുട്ടം: റോഡിലെ മത്സ്യവില്‍പ്പന ദുരതമാകുന്നു. മുട്ടം-ഈരാറ്റുപേട്ട റോഡിലാണ് നിയമം ലംഘിച്ച് ഉന്തുവണ്ടിയിലെ മത്സ്യ വില്‍പ്പന പൊടിപൊടിക്കുന്നത്. പഞ്ചായത്ത് അധികൃതരുടെ മൗനാനുവാദത്തോടെയാണ് ആരേയും കൂസാതെയുള്ള ഈ മത്സ്യ വില്‍പ്പന. ടാക്സി സ്റ്റാന്‍ഡിന് സമീപം മെയിന്‍ റോഡിന് അരികിലാണ് രണ്ട് ഉന്തുവണ്ടികളിലായി മത്സ്യവില്‍പ്പന നടക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ മത്സ്യവില്‍പ്പന മൂലം ബുദ്ധിമുട്ടുകയാണ്.
മണ്ഡലകാലം ആരംഭിച്ചതോടെ നൂറുണക്കിന് അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ സഞ്ചരിക്കുന്ന വീതികുറഞ്ഞ റോഡിലാണ് മത്സ്യവില്‍പ്പന പുരോഗമിക്കുന്നത്. ഉന്തുവണ്ടിയില്‍ നിന്നും മത്സ്യത്തിന്റെ അഴുക്ക് ജലം റോഡിലേക്ക് വീഴുന്നു. ഈ അഴുക്ക് വെള്ളത്തിലൂടെ ചവിട്ടി വേണം സാധാരണക്കാരന് മുട്ടത്തിലൂടെ സഞ്ചരിക്കുവാന്‍. പരാതി ഉണ്ടാകുമ്പോള്‍ തല്‍ക്കാലത്തേക്ക് സ്ഥലംമാറുന്ന മത്സ്യവില്‍പ്പന വീണ്ടും റോഡിലേക്ക് തന്നെ തിരികെ എത്തുന്നു. ജനങ്ങള്‍ക്ക് ദുരിതമുണ്ടാക്കുന്ന മത്സ്യവില്‍പ്പന അവസാനിപ്പിക്കുവാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: