കോട്ടയം: രണ്ടു നൂറ്റാണ്ടായി വിദ്യാഭ്യാസ സാമൂഹ്യരംഗങ്ങളില്‍ പഴയ സെമിനാരി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്ന് ജസ്റ്റിസ് പി. സദാശിവം അഭിപ്രായപ്പെട്ടു. ഓര്‍ത്തഡോക്സ് പഴയ സെമിനാരി ദ്വിശതാബ്ദി സമാപനവും പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ ചരമ ദ്വിശതാബ്ദി ആഘോഷങ്ങളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതസൗഹാര്‍ദ്ദത്തിന്റെയും സാക്ഷരതയുടെയും നാടായ കേരളത്തിന്റെ ഗവര്‍ണറാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവാ അധ്യക്ഷനായി. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മുഖ്യപ്രഭാഷണം നടത്തി. അമേരിക്കന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ടിക്കോന് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. സെമിനാരി പ്രിന്‍സിപ്പല്‍ റവ.ഡോ. ഒ തോമസ്, റവ.ഡോ. ജേക്കബ് കുര്യന്, വൈദീക ട്രസ്റ്റി റവ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: