ന്യൂദല്‍ഹി: അടിയന്തരാവസ്ഥക്കാലത്ത് ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശം നിഷേധിച്ച കോണ്‍ഗ്രസിന് അസഹിഷ്ണുതയെക്കുറിച്ച് പറയാന്‍ അര്‍ഹതയില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റലി.പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യഥാര്‍ഥ അസഹിഷ്ണുത കണ്ടത് അടിയന്തരാവസ്ഥക്കാലത്താണെന്നും ജീവിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം പോലും അക്കാലത്ത് നിഷേധിക്കപ്പെട്ടെന്നും ജയ്റ്റ്ലി വിമര്‍ശിച്ചു. എന്നാല്‍ ഇന്ന് നിരുത്തരവാദപരമായ പരാമര്‍ശങ്ങളെപോലും അസഹിഷ്ണുതയെന്ന് വിശേഷിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അസഹിഷ്ണുതയെക്കുറിച്ച് പറയാന്‍ ആര്‍ക്കും അര്‍ഹയില്ല. ഒരുകാലത്ത് രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് ഇന്ന് ഈ പ്രസംഗങ്ങള്‍ നടത്തുന്നത്. ഏതെങ്കിലും ടിവി ചാനലില്‍ വന്ന് ആരെങ്കിലും വിളിച്ചു പറയുന്നതിന് പുറകെ കൊടിയെടുത്തിറങ്ങുന്നവര് പഴയ കാര്യങ്ങള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും
അസഹിഷ്ണുത എങ്ങനെ മറിടക്കാമെന്ന് കാട്ടിത്തന്നത് അംബേദ്കറെന്നും ജയ്റ്റ്ലി പറഞ്ഞു. അടിയന്തരാവസ്ഥയെ ഹിറ്റ്ലര്‍ ജര്മനിയിലില് നടത്തിയ അടിയന്തരാവസ്ഥയുമായാണ് ജയറ്റ്ലി താരതമ്യപ്പെടുത്തിയത്. എതിരാളികളെ ജയിലില്‍ അടയ്ക്കുകയും പത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയുമായിരുന്നു ഇന്ദിരയുടെ കാലത്ത് അടിയന്തരാവസ്ഥ.
ഈ കോണ്‍ഗ്രസുകാരാണ് അസഹിഷ്ണുതയ്ക്കെതിരെ ഇപ്പോള്‍ സംസാരിക്കുന്നതെന്നും അതിന് അവര്‍ക്ക് അവകാശമില്ലെന്നും ജയ്റ്റ്ലി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: