ആലപ്പുഴ: പ്രകൃതിദത്ത കയര്നാരുത്പന്നങ്ങളുടെ രാജ്യാന്തര പ്രദര്ശനവിപണനമേളയായ കയര്‍കേരള 2016 ഫെബ്രുവരി ഒന്നു മുതല്‍ അഞ്ചു വരെ ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.
കയര്‍കേരള 2016 നോടനുബന്ധിച്ച് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം 55 രാജ്യങ്ങളില്‍നിന്നുള്ള 175 വ്യാപാര പ്രതിനിധികള്‍ പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 150 കയറ്റുമതിക്കാരും കയര്‍ കേരളയില്‍ പങ്കെടുക്കും. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴിയുള്ള കയര്‍ ഉത്പന്നങ്ങളുടെ കയറ്റുമതി അഞ്ചു കോടി രൂപയിലേക്ക് ഉയര്‍ന്നെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങളായ കയര്‍ഫെഡ്, സംസ്ഥാന കയര്‍ കോര്പറേഷന്, ഫോംമാറ്റിങ്സ് എന്നിവയില്‍നിന്നുള്ള കയര്‍ ഉത്പന്ന കയറ്റുമതി വര്‍ധിച്ചു. 201011ല്‍ 9.92 ലക്ഷം രൂപയുടെ കയറ്റുമതിയാണ് നടന്നതെങ്കില്‍ 201415ല്‍ അത് 4.95 കോടി രൂപയായി ഉയര്‍ന്നു. ഈ വര്‍ഷം ഇതുവരെ അഞ്ചുകോടി രൂപയുടെ കയറ്റുമതി നടന്നു. ഏഴു കോടി രൂപയുടെ കയറ്റുമതിയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. മൂന്നു സ്ഥാപനങ്ങളും പ്രവര്‍ത്തനലാഭത്തിലായി.
ഇന്‍കം സപ്പോര്‍ട്ട് സ്കീമിലൂടെ തൊഴിലാളികള്‍ക്ക്് 54 കോടി രൂപ നല്കി. സ്്കീമിലൂടെ പണം തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് നല്‍കിയത്. പെന്ഷന് 300 രൂപയില്‍ നിന്ന് 600 രൂപയാക്കി. 168 കോടി രൂപ പെന്‍ഷനായി വിതരണം ചെയ്തു കഴിഞ്ഞു. 3.02 ലക്ഷം ക്വിന്റല്‍ കയര്‍ കയര്‍ഫെഡ് മുഖേന സംഭരിച്ചു.
തൊണ്ടുസംഭരണം കാര്യക്ഷമാക്കാനായി. 20,000 ടണ്ണില്‍നിന്ന് 40,000 ആയി ഉയര്‍ത്താനായി. 75,000 ടണ്ണിലേക്കുകയര്ത്താനാണ് ശ്രമം. തൊഴിലാളികളുടെ ആവശ്യമനുസരിച്ച് സംഘങ്ങളില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് പണം നല്‍കിമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ അടൂര്‍ പ്രകാശ്, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്, എംപിമാരായ എ.കെ. ആന്റണി, വയലാര്‍ രവി എന്നിവര്‍ മുഖ്യ രക്ഷാധികാരികളായി സ്വാതഗസംഘവും വിവിധ കമ്മിറ്റികളും രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: