ചേര്‍ത്തല: പട്ടണക്കാട് സര്‍വ്വീസ് സഹകരണബാങ്കിലെ ക്രമക്കേടു സംബന്ധിച്ച അന്വേഷണം പോലീസ് ഏറ്റെടുത്തു.
നിലവിലെ അന്വേഷണത്തില്‍ കാണ്ടെത്തിയ കാര്യങ്ങള്‍ സഹകരണസംഘം ജോയിന്റ് രജിസ്റ്റാര്‍ ജില്ലാ പോലീസ് ചീഫിനു കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് ചീഫ് പട്ടണക്കാട് പോലീസിനു റിപ്പോര്‍ട്ട് കൈമാറി. പ്രഥമ വിവര റിപ്പോര്‍ട്ടു എടുത്തു കഴിഞ്ഞു.
ബാങ്കില്‍ ഒമ്പതു കോടിക്കു മുകളില്‍ തിരുമറികള്‍ നടന്നതായാണ് പോലീസിന്റെ മുന്നില്‍ എത്തിയിരിക്കുന്നത്. അതിനാലാണ് കേസ് . കോടികളുടെ തട്ടിപ്പായതിനാല്‍ ഡിവൈഎസ്പി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നാണ് വിവരം.
പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ടു തയ്യാറാക്കിയ സാഹചര്യത്തില്‍ അറസ്റ്റുള്‍പെടെയുള്ള നടപടികള്‍ ഉണ്ടാകും.നിലവില്‍ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ 65-ാം വകുപ്പു പ്രകാരമുള്ള അന്വേഷണം നടക്കുന്നുണ്ട്. ഇതിനൊപ്പം ജില്ലാ സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥ സംഘവും പരിശോധനകള്‍ നടത്തുന്നുണ്ട്.
അന്വേഷണങ്ങളില്‍ നിലവില്‍ നടപടികള്‍ക്കു വിധേയരായവര്‍ക്കു പുറമെ മൂന്നു ജീവനക്കാര്‍കൂടി ഗുരുതരമായ ക്രമക്കേടുകളും മറ്റും നടത്തിയതായി കണ്ടെത്തിയിരുന്നു. എന്നാല്‍ കണ്ടെത്തി അഞ്ചുദിവസങ്ങള്‍ പിന്നിടുമ്പോഴും ഇവര്‍ക്കെതിരെ നടപടിയുണ്ടാകാത്തത് ദുരൂഹതകള്‍ക്കിടയാക്കിയിട്ടുണ്ട്.
അന്വേഷണത്തിനിടയിലും ഇവര്‍ ഇതേ സംഘത്തില്‍തന്നെ ജോലിചെയ്യുന്നത് അന്വേഷണത്തെ സ്വാധീനിക്കുമെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ബാങ്കിലെ പ്രശ്നങ്ങളുടെ പേരില്‍ തന്നെ വേട്ടയാടുന്നത് തന്നെയും ബാങ്കിനെയും തകര്ക്കുതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബാങ്ക് മുന്‍ സെക്രട്ടറി ടി.വി.മണിയപ്പന് ആരോപിച്ചു.
തന്നെയും ബാങ്കിനെയും ഉപയോഗിച്ച് വ്യക്തിപരമായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയവരാണ് ഇതിനു പിന്നില്‍.
ബാങ്കില്‍ നടക്കുന്ന അന്വേഷണം സത്യസന്ധമായി പൂര്ത്തിയാക്കികഴിയുമ്പോള്,ബാങ്കിന്റെ പണം വ്യക്തപരിമായി അപഹരിച്ചതാണോ ബാങ്കില്‍ തന്നെ ഉണ്ടോയെന്നുള്ള കാര്യങ്ങള്‍ പുറത്തുവരും. കോ ഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ സംസ്ഥാന പ്രസിഡന്റ് താന്‍ തന്നെയാണെും, പുറത്താക്കിയതായി വരുന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മണിയപ്പന് പറഞ്ഞു. സംസ്ഥാന കമ്മിറ്റിയാണു തനിക്കെതിരെ നടപടിയെടുക്കേണ്ടത്.
നവംമ്പര്‍ 30വരെ സര്‍വ്വീസുള്ള തന്നെ പെന്‍ഷനാകുന്നതിനു മുമ്പ് തേജോവധം ചെയ്യുതിനുള്ള നീക്കങ്ങളാണിതിനു പിന്നില്‍.
2010 മുതല്‍ 14വരെയുള്ള ബാങ്കിന്റെ കണക്കുകള്‍ സര്‍ക്കാര്‍ ഓഡിറ്റ്ചെയത് പൊതുയോഗത്തിന്റെ അംഗീകാരം ലഭിച്ചിട്ടുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: