ന്യൂദല്‍ഹി: അസഹിഷ്ണുതാ വിവാദമുയര്‍ത്തിയ നടന് അമീര്‍ ഖാന് പ്രശസ്ത ഗായകന് അഭിജിത്ത് ഭട്ടാചാര്യയുടെ വികാരനിര്‍ഭരവും അര്‍ഥഗര്‍ഭവുമായ കത്ത്.
കത്തിന്റെ പൂര്‍ണ്ണരൂപം:
ജനാബ് അമീര്‍ ഖാന്,
സിനിമാ ഭ്രാന്തനായ ഒരു സാധാരണ ഭാരതീയനാണ് ഞാന്‍. ഭൂരിപക്ഷം സിനിമാപ്രേമികളും ഹിന്ദുക്കളായ ഒരു രാജ്യത്തെ സൂപ്പര്‍ സ്റ്റാറാണ് താങ്കള്‍. വര്‍ഷങ്ങളായി ഞങ്ങള്‍ ഞങ്ങളുടെ പണം താങ്കളുടെ സിനിമാടിക്കറ്റ് വാങ്ങാനായി ചെലവിട്ടുവരികയാണ്. ഞങ്ങളുടെ പണമാണ് ഇന്ന് താങ്കെള ഈ നിലയില്‍ എത്തിച്ചത്.സര്ഫ്രോഷില് മധുരഭാഷകനായ ഗുല്‍ഫാം ഖാനെ എസിപി അജയ് രാത്തോഡ് നശിപ്പിച്ചപ്പോള്‍ ഞങ്ങള്‍ നിറഞ്ഞ ആവേശത്തോടെ കൈയടിച്ചു. ലഗാനില്‍ നിങ്ങളുടെ ഭുവന് എന്ന കഥാപാത്രം വിജയശ്രീലാളിതനാകുന്ന രംഗം വന്നപ്പോള്‍ ഞങ്ങള്‍ ആര്‍ത്തുവിളിച്ചു.തേരെ സമീന്‍ പര് എന്ന ചിത്രത്തില്‍ വികാരജീവിയായ അധ്യാപകനെ കണ്ട് ഞങ്ങള്‍ തേങ്ങി.
നിങ്ങള്‍ക്ക് രണ്ടു തലമുറ മുന്‍പ്, ഒരു യൂസഫ് ഖാന് സ്വീകാര്യത ലഭിക്കാന്‍ ദിലീപ് കുമാര്‍ ആകേണ്ടിവന്നു. മഹാജാബീന് ബാനോവിന് മീനാകുമാരിയും ആകേണ്ടിവന്നു. നിങ്ങള്‍ക്കോ നിങ്ങളുടെ സമകാലീനര്‍ക്കോ വിജയം കൈവരിക്കാന്‍ സ്വന്തം പേര് മറച്ചുവയ്ക്കേണ്ടിവന്നിട്ടില്ല. പുതിയ ഭാരതത്തിലെ താരമാണ് ഇന്ന് നിങ്ങള്‍. ഞങ്ങള്‍ക്ക് പേരിന്റെ ആദ്യ ഭാഗം മതി. സമര്‍ഥനായ നടനായ നിങ്ങള്‍ അമീര്‍ ആയതിനാലാണ് ഞങ്ങള്‍ നിങ്ങളെ സ്നേഹിച്ചത്. നിങ്ങളുടെ പേരിന്റെ രണ്ടാം ഭാഗമോ, നിങ്ങളുടെ വിശ്വാസമോ ഞങ്ങളെ ഇതുവരെ അലട്ടിയിട്ടേയില്ല.
പക്ഷെ ഇന്നലെ, മറ്റെന്തിനേക്കാളും നിങ്ങളുടെ പേരിന്റെ രണ്ടാം ഭാഗമാണ് പ്രധാനമെന്ന് നിങ്ങളും നിങ്ങളുടെ ഭാര്യയും ഞങ്ങള്‍ക്ക് കാട്ടിത്തന്നു. നിങ്ങളുടെ പേര് ഖാന് എന്നാണ്. സര്, നിങ്ങള്‍ ഒരു കപടനാട്യക്കാരനാണ്.
നിങ്ങളുടെ അതേ മതക്കാര്‍ നിങ്ങളുടെ നഗരം കത്തിച്ചപ്പോള്‍ നിങ്ങള്‍ അസഹിഷ്ണുതയെന്ന് അലറിക്കരഞ്ഞില്ല. തൂക്കിക്കൊന്ന ഒരു ഭീകരന്റെ സംസ്ക്കാരചടങ്ങില്‍ നിങ്ങളുടെ അതേ മതക്കാര്‍ തടിച്ചുകൂടിയപ്പോള്‍ നിങ്ങളുടെ ഭാര്യയ്ക്ക് അരക്ഷിതാവസ്ഥ തോന്നിയില്ല. റേസാ അക്കാദമിയില്‍ നിന്നുള്ള ഒരു പറ്റമാള്ക്കാര് ഒരു ദേശീയ സ്മാരകം തകര്‍ത്ത് വനിതാ പോലീസുകാരെ മര്‍ദ്ദിച്ചപ്പോള്‍ നിങ്ങള്‍ നിശബ്ദനായിരുന്നു.
ഇപ്പോള്‍ പെെട്ടന്ന് നിങ്ങളുടെ ഭാര്യയ്ക്ക് ഭാരതത്തില്‍ അസഹിഷ്ണുത തോന്നുന്നു, രാജ്യത്തിന് പുറത്തേക്ക് പോകണമെന്നു തോന്നുന്നു. ഞാന്‍ യഥാര്‍ഥത്തില്‍ അസഹിഷ്ണുവാണെങ്കില് നിങ്ങള്‍ സൗദി അറേബ്യയ്ക്ക് പോകണമെന്ന് നിര്‍ദ്ദേശിക്കും. അതാണ് ലോകത്തേറ്റവും സുരക്ഷിതമായ രാജ്യം. അവിടെ ബീഗം കിരണ്‍ റാവുവിന് അവരുടെ അഭയത്തിനുള്ളില്‍ പരിപൂര്‍ണ്ണ സുരക്ഷിതത്വം തോന്നും. അവിടെ റിയാദ് ചത്വരത്തില്‍ മനുഷ്യരെ പരസ്യമായി തൂക്കിക്കൊല്ലുന്നത് കണ്ട് നിങ്ങളുടെ കുഞ്ഞുമകന് വളരാം.
പക്ഷെ സഹിഷ്ണുതയുള്ള ഭാരതീയനെന്ന നിലയ്ക്ക് ഞാന്‍ നിങ്ങളോട് അങ്ങനെ നിര്‍ദ്ദേശിക്കുന്നില്ല. എനിക്ക് ചെയ്യാന്‍ പറ്റുന്ന ഒരേഒരു കാര്യം, ഇനി ഞാന്‍ തീര്‍ച്ചയായും ചെയ്യാന്‍ പോകുന്ന ഒരു കാര്യം ഇതാണ്, ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണത്തില്‍ ഒരു ചില്ലിക്കാശു പോലും ഇനി നിങ്ങളുടെ സിനിമ കാണാന്‍ ചെലവിടില്ല.
നല്കിയ നിരാശയ്ക്ക് നന്ദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: