മോസ്കോ: അതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് റഷ്യന്‍ യുദ്ധവിമാനം വെടിവച്ചിട്ടതില്‍ പ്രതിഷേധിച്ച് തുര്‍ക്കിയുമായുള്ള എല്ലാബന്ധങ്ങളും റഷ്യ അവസാനിപ്പിച്ചു. റഷ്യന്‍ വിമാനം വെടിവച്ചിട്ടതില്‍ ഖേദം പ്രകടിപ്പിക്കുവാന്‍ പോലും തുര്‍ക്കി തയ്യാറാവാത്ത സാഹചര്യത്തിലാണ് റഷ്യയുടെ നടപടി. തുര്‍ക്കി സര്‍ക്കാര്‍ ഭീകരതയെ സ്പോണ്സര് ചെയ്യുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന് പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റിന്റെ എണ്ണ കച്ചവടം നടത്തി തുര്‍ക്കി ലാഭമുണ്ടാക്കുകയാണെന്നും റഷ്യ ആരോപിച്ചു. അമേരിക്ക തങ്ങളുടെ യുദ്ധവിമാനത്തിന്റെ പാത തുര്‍ക്കിക്ക് ചോര്‍ത്തി നല്‍കിയെന്നും റഷ്യ ആരോപിച്ചു. വളരെ ഗൗരവകരമായ ആരോപണമാണ് റഷ്യയുടേത്.
തുര്‍ക്കിയില്‍ നിന്നുള്ള ഇറക്കുമതി അവസാനിപ്പിക്കുവാനും റഷ്യ നടപടി തുടങ്ങി. എല്ലാ സംയോജിത പദ്ധതികളും നിര്‍ത്തലാക്കി. തുര്‍ക്കിയുടെ സാധനങ്ങള്‍ അപകടകരവും ഗുണനിലവാരം ഇല്ലാത്തവയുമാണെന്നും റഷ്യ ആരോപിച്ചു. പ്രത്യേകിച്ച് ഭക്ഷ്യ വസ്തുക്കളും ഫര്‍ണീച്ചറുകളും മറ്റ് ഉപഭോഗ സാധനങ്ങളുമെന്ന് റഷ്യ പറഞ്ഞു. തുര്‍ക്കിയില്‍ നിന്നുള്ള പല ഉല്‍പ്പന്നങ്ങളും നിര്‍ബന്ധപൂര്‍വ്വം തിരിച്ചയച്ചുകൊണ്ടിരിക്കുകയാണ്. തല്ക്കാലം സൈനികമായ ഒരു തിരിച്ചടി റഷ്യ നല്കിയേക്കില്ലായെന്നും സൂചനയുണ്ട്.
അമേരിക്ക തങ്ങളുടെ യുദ്ധവിമാനത്തിന്റെ പാത തുര്‍ക്കിക്ക് ചോര്‍ത്തി നല്‍കിയെന്നും അതാണ് വിമാനം വെടിവച്ചിടാന്‍ കാരണമാതെന്നുമാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്റെ ആരോപണം.
ഐഎസിന് എതിരെ പൊരുതുന്ന സഖ്യസേനയുടെ നേതാവ് എന്ന നിലയ്ക്ക് അംഗരാജ്യങ്ങള്‍ യുദ്ധവിമാനങ്ങളെ ആക്രമിക്കരുതെന്ന് നിര്‍ദ്ദേശിക്കാന്‍ അമേരിക്കയ്ക്ക് ഉത്തരവാദിത്വമുണ്ട്.പുടിന് പറഞ്ഞു.
സിറിയയില്‍ ഐഎസ് വിരുദ്ധ പോരാട്ടത്തിലേര്‍പ്പെട്ടിരുന്ന റഷ്യന്‍ യുദ്ധവിമാനത്തെ വ്യോമാതിര്‍ത്തി ലംഘനത്തിന്റെ പേരില്‍ വെടിവെച്ചിടുന്നതിന് മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് തുര്‍ക്കി പറയുന്നത്. മുന്നറിയിപ്പിന്റെ ശബ്ദരേഖയും തുര്‍ക്കി പുറത്തുവിട്ടിട്ടുണ്ട്. അഞ്ചു മിനിറ്റിനിടെ പത്തു തവണ മുന്നറിയിപ്പ് നല്‍കിയശേഷമാണ് റഷ്യന്‍ വിമാനത്തിനുനേരെ മിസൈല്‍ തൊടുത്തതെന്ന് തുര്‍ക്കി പറയുന്നു. തങ്ങളുടെ വിമാനം തുര്‍ക്കിയുടെ വ്യോമമേഖലയിലേക്ക് കടന്നിട്ടില്ലെന്ന് റഷ്യ ആവര്‍ത്തിച്ചു വ്യക്തമാക്കി. സംഭവ ത്തിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കിയുമായുള്ള സൈനിക ബന്ധം റഷ്യ വിച്ഛേദിച്ചിരുന്നു.
സിറിയയില്‍ ദൗത്യത്തിലുള്ള യുദ്ധവിമാനങ്ങള്‍ കവചമെന്ന നിലയില്‍ അത്യാധുനിക മിസൈല്‍ വേധ സംവിധാനവും റഷ്യ സ്ഥാപിക്കുകയുണ്ടായി. ചൊവ്വാഴ്ചയാണ് സിറിയന്‍ അതിര്‍ത്തിയില്‍വച്ച് റഷ്യന്‍ ഫൈറ്റര്‍ ജെറ്റിനെ തുര്‍ക്കി വീഴ്ത്തിയത്. പിന്നില്‍ നിന്നുള്ള കുത്തെന്നാണ് റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന് തുര്‍ക്കിയുടെ നടപടിയെ വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: