കുന്നത്തൂര്‍: പോരുവഴിയിലും പരിസരപ്രദേശങ്ങളിലും സിപിഎം ഡിവൈഎഫ്ഐ ആക്രമണം തുടര്‍ക്കഥയാകുന്നു. തെരഞ്ഞെടുപ്പില്‍ പോരുവഴി പഞ്ചായത്തില്‍ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കിയതില്‍ വിറളിപൂണ്ട സിപിഎം നേതൃത്വം ഇവിടെ അണികളെ അക്രമത്തിന് പ്രേരിപ്പിക്കുകയാണ്.
കഴിഞ്ഞദിവസം ഇടയ്ക്കാട് ദേവഗിരിയില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സിപിഎം ഗുണ്ടകളുടെ മര്‍ദനത്തില്‍ പരിക്കേറ്റു. ഇടയ്ക്കാട് കിരണോദയത്തില് കിരണ്‍പ്രകാശ്(25), മണ്ണാര്‍കുടി പുത്തന്‍പുരയില്‍ ലിജോ (24) എന്നീ പ്രവര്‍ത്തകര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം വൈകിട്ടാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ എട്ടംഗസംഘം ഇവരെ ഇരുമ്പുകമ്പിയും ബാറ്റും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. പോലീസിന് മൊഴിയും നല്‍കിയിട്ടുണ്ട്. കണ്ടാലറിയുന്ന ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ശൂരനാട് പോലീസില്‍ പരാതി നല്കി. ഏറെ നാളായി ഈ പ്രദേശങ്ങളില്‍ സിപിഎം ഗുണ്ടകള്‍, ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ വ്യാപകമായി ആക്രമിക്കുകയാണ്. പ്രദേശത്തെ നിരവധി സിപിഎം കുടുംബങ്ങള്‍ ബിജെപിയിലേക്ക് എത്തിയതിന്റെ വിരോധമാണ് അക്രമത്തിന് കാരണം. പോലീസിന്റെ സമീപനം അക്രമികളെ സഹായിക്കുന്നതാണെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: