വാഷിംഗ്ടണ്‍: അമേരിക്കയിലെ കൊളറാഡോയിലുണ്ടായ വെടിവയ്പില്‍ പോലീസ് ഉദ്യോഗസ്ഥനുള്‍പ്പടെ മൂന്നുപേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കറ്റവരിലും നാലു പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്ലാന്‍ഡ് പേരന്റ്ഹുഡ് എന്ന ജനന നിയന്ത്രണ ക്ലിനികിലാണ് അക്രമി വെടിയുതിര്‍ത്തത്.
ജനലുകളൊന്നുമില്ലാത്ത ഒരു മുറിയില്‍ ഒളിച്ച ആക്രമിയെ മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് പോലീസ് കീഴടക്കിയത്. സൈനികവേഷം ധരിച്ചെത്തിയ ഒരാളാണ് അക്രമിയെന്ന് പോലീസ് അറിയിച്ചു. ക്ലിനികിലെ സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് ആക്രമി ഉള്ളിലെത്തിയത്.
ജനന നിയന്ത്രണ ക്ലിനികിനെ ലക്ഷ്യം വെക്കാന്കാരണമെന്തെന്ന് സൂചനയൊന്നും കിട്ടിയിട്ടില്ല. ആക്രമണത്തെ തുടര്‍ന്ന് സമീപത്തെ കെട്ടിടങ്ങളില്‍നിന്നെല്ലാം ജനങ്ങളെ ഒഴിപ്പിച്ചു.
അമേരിക്കയില്‍ 100ഒളം ശാഖകകള്‍ പ്ലാന്‍ഡ് പേരന്റ് ഹുഡിനുണ്ട്. ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്നരുടെ പ്രതിഷേധം ഇതിന് മുമ്പും പ്ലാന്‍ഡ് പേരന്റ് ഹുഡിന് നേരെ ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: