ന്യൂദല്‍ഹി: ലോക്പാല്‍ ബില്‍ പാസാക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടതു പാര്‍ലമെന്റാണെന്ന് എന്‍.ഡി.എ ചെയര്മാന് എല്‍.കെ. അദ്വാനി. ശക്തവും ഫലപ്രദവുമായ ലോക്പാല്‍ നിയമം വേണമെന്നാണു ബി.ജെ.പി യുടെ നിലപാടെന്നും അദ്വാനി പറഞ്ഞു.
ലോക്പാല്‍ ബില്ല് സംബന്ധിച്ച് പാര്‍ലമെന്റിന് രണ്ട് അഭിപ്രായമില്ല. ഏതു മാതൃക സ്വീകരിക്കണമെന്ന കാര്യത്തില്‍ പാര്‍ലമെന്റ് തീരുമാനിക്കും. ശക്തമായ നിയമം വേണമെന്ന നിലപാടായിരിക്കും പാര്‍ലമെന്റില്‍ ബി.ജെ.പി എടുക്കുക. ബി.ജെ.പി നേതൃത്വം നല്കുന്ന എന്‍.ഡി.എ സഖ്യം ബില്‍ പാസാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തും.
ലോക്പാല്‍ വിഷയത്തില്‍ സംയുക്ത സമിതി യോഗം ചേര്‍ന്നിരുന്നു. ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി മന്മോഹന് സിങ്ങും ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിയും യോഗം വിളിച്ചിട്ടുണ്ടെന്നും അദ്വാനി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: