ഇക്കഴിഞ്ഞ ദിവസം വിദേശരാജ്യത്തു ജോലിചെയ്യുന്ന ഒരു പെണ്‍ക്കുട്ടി അമ്മയുടെ അടുത്ത് വന്ന് വളരെ നേരം കഴിഞ്ഞു സങ്കടം പറഞ്ഞു. അവള് വിദേശത്ത് ജോലിചെയ്യുന്നു. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനെയും വിദേശത്തോക്കു കൊണ്ടുപോയി. അവിടെ ജോലിയും ശരിയാക്കിക്കൊടുത്തു. മയക്കുമരുന്നിന് അടിമയായ ഭര്‍ത്താവ് ഈ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നല്‍കുകയും അവളുടെ ടെലിഫോണ്‍നമ്പറും വിലാസവും അതില്‍ കൊടുത്ത് അവളെക്കുറിച്ച് വൃത്തിക്കെട്ട വിവരങ്ങളും നല്കിയിരിക്കുന്നു. മയക്കുമരുന്നിനും മദ്യത്തിനും അടിമയായ സ്വന്തം ഭര്‍ത്താവാണ് , ഭാര്യയെക്കുറിച്ച് ഇങ്ങനെ ചെയ്തത്!
സൃഷ്ടിക്കാനും പരിപാലിക്കാനുമുള്ള ശക്തിയും മാതൃത്വത്തിന്റെ പരിശുദ്ധിയും സ്ത്രീയ്ക്കും തുണയായുണ്ട്. സമൂഹത്തില്‍ കാര്യമായ മാറ്റമുണ്ടാകാന്‍ പുരുഷനെക്കാളേറെ സ്ത്രീയെ ഇത് സഹായിക്കും. ഉയരങ്ങളിലെത്താന്‍ സ്ത്രീക്കു തടസ്സമായി നില്‍ക്കുന്നത് കഴിഞ്ഞകാലം സൃഷ്ടിച്ച വികലമായ സങ്കല്‍പ്പങ്ങളാണ്. സ്ത്രീയുടെ മനസ്സില്‍ ഭീതിയും ആശങ്കയും വളര്‍ത്തുന്ന നിഴലുകളാണിവ. നിഴല്‍ യാഥാര്‍ഥ്യമല്ല, മിഥ്യയാണ്. ഇപ്പോഴുണ്ടെന്നു കരുതുന്ന പരിമിതികള്‍ വെറും തോന്നലുകളാണ്. അതിനെ മറികടക്കാന്‍ സ്ത്രീക്കു ശക്തി ഉണ്ടാവണം. എങ്കില്‍ അവള് സമസ്ത രംഗങ്ങളിലും മുന്നേറും.
നിഷ്കാമസേവ ഈശ്വരസേവയായി കാണുകയും അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്തിരുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. അവരെ നാട്ടിലെ മതാധ്യക്ഷന്മാര് പുരോഹിതയായി നിയമിച്ചു. ആദ്യമായാണ് ഒരു സ്ത്രീക്കു പുരോഹിത പദവി നല്‍കിയത്. ഇത് മറ്റു പുരോഹിതന്മാര്ക്ക് ഇഷ്ടപ്പെട്ടില്ല. വിനയവും നിഷ്ഠയും ആധ്യാത്മിക ജ്ഞാനവും തികഞ്ഞ ആ പുരോഹിത പക്ഷേ, വേഗം പ്രസിദ്ധിയാര്‍ജിച്ചു. സകലരും അവരെ പ്രശംസിക്കുവാന്‍ തുടങ്ങി. ഇതോടെ പുരോഹിതന്‍ന്മാര്‍ കുടുതല്‍ അസൂയാലുക്കളായി. ഒരിക്കല്‍ ഒരു സഭായോഗത്തില്‍ പങ്കെടുക്കുവാന്‍ പുരോഹിതന്മാരെല്ലാം പുറപ്പെട്ടു. വലിയ കായല്‍ കടന്ന് അടുത്ത നഗരത്തിലായിരുന്നു യോഗം. മനഃപൂര്‍വം അവര്‍ പുരോഹിതയെ ക്ഷണിച്ചില്ല.
പക്ഷേ ബോട്ടില്‍ കയറിയപ്പോള്‍ നേരത്തെത്തന്നെ അതില്‍ സ്ഥാനം പിടിച്ചിരിക്കുന്ന പുരോഹിതയെക്കണ്ട് ഉള്ളില്‍ ദേഷ്യപ്പെട്ടു. ഇവിടെയും ഈ ശല്യം എത്തിയോ? എന്ന് ഉള്ളില്‍ പിറുപിറുത്തു.
കായല്‍ കടക്കാന്‍ രണ്ടുമണിക്കൂറോളം ബോട്ടുയാത്ര വേണ്ടിയിരുന്നു. കഷ്ടിച്ച് അരമണിക്കൂര്‍ യാത്ര ചെയ്തപ്പോള്‍ ബോട്ടു നിന്നു. പരിഭ്രാന്തിയോടെ െ്രെഡവര്‍ വിളിച്ചു പറഞ്ഞു. നമ്മള് കുടുങ്ങി, !ഡീസല്‍ തീര്‍ന്നു. ബോട്ടില്‍ ആവശ്യത്തിന് ഡീസല്‍ കരുതുവാന്‍ ഞാന്‍ മറന്നു. അടുത്തെങ്ങും മറ്റു ബോട്ടുകളും കാണുന്നില്ല. എന്തുചെയ്യണം എന്നറിയാതെ എല്ലാവരും പകച്ചു നിന്നു.
അപ്പോള്‍ ആ പുരോഹിത മുന്നോട്ടു വന്ന് പറഞ്ഞു. വിഷമിക്കോണ്ട സഹോദരന്മാരെ. ഞാന്‍ പോയി ഡീസലുമായി വരാം. ഇത്രയും പറഞ്ഞ് അവര്‍ ഡീസല്‍ ക്യാനുമെടുത്ത്, ബോട്ടില്‍ നിന്നിറങ്ങി ജലനിരപ്പിലൂടെ കരയിലേക്കു നടക്കുവാന്‍ തുടങ്ങി. ഈ കാഴ്ചകണ്ട പുരോഹിതന്മാര് സ്തബ്ധരായി നിന്നു പോയി. അതിനു ശേഷം പരിഹാസത്തോടെ അവര്‍ പറഞ്ഞു. കണ്ടില്ലേ, അവള്‍ക്കു നീന്താന്‍പോലും അറിയില്ല!ഇതാണ് പല പുരുഷന്മാരുടെയും മനോഭാവം.
സ്ത്രീയുടെ നേട്ടങ്ങള്‍ പുച്ഛത്തോടെ കാണുകയും തള്ളിപറയുകയും ചെയ്യുന്ന പ്രകൃതം. ശാരീരികമായും ബുദ്ധിപരമായും സ്ത്രീ അബലയാണെന്നാണ് പല പുരുഷന്‍ന്മാരുടെയും ധാരണ. പക്ഷേ നമുക്ക് ഒരു ഋഷി പാരമ്പര്യമുണ്ട്. ഋഷിമാരുടെ നാടായിരുന്നു ഭാരതം. ഋഷിമാരുടെ ധ്യാനത്തില്‍ തെളിഞ്ഞ ഒരു സത്യമുണ്ട്. സ്ത്രീയില്‍ പുരുഷനും പുരുഷനില്‍ സ്ത്രീയും ഉണ്ട് അതാണ് അര്‍ധനാരീശ്വര സങ്കല്പം. സ്ത്രീ പുരുഷന്റെ പ്രകൃതിയാണ്. പുരുഷന് സ്ത്രീയുടെയും സ്ത്രൈണഗുണമായ ഹ!ൃദയശുദ്ധിയും പുരുഷഗുണമായ ബുദ്ധിശക്തിയും ഒരേ സമയത്ത് ജീവിതത്തില്‍ വളര്‍ത്തുവാനും ഉണര്‍ത്തുവാനും കഴിയണം. അപ്പോഴാണ് ഓരോ വ്യക്തിയും പൂര്‍ണത പ്രപിക്കുന്നത്. ഇതു സാധ്യമാണ്. കാരണം ഇതു സ്ത്രീയിലും പുരുഷനിലും അന്തര്‍ലീനമായി കുടികൊള്ളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: