ചേര്‍ത്തല: ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന യാത്രാമാര്‍ഗമായ ചേര്‍ത്തല – തണ്ണീര്‍മുക്കം റോഡിന് ശാപമോക്ഷം, റോഡ് ദേശീയപാത നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നതിന് 8.25 കോടി രൂപയുടെ എസ്റ്റിമേറ്റാണ് പൊതുമരാമത്ത് തയ്യാറാക്കിയിരിക്കുത്. എസ്റ്റിമേറ്റ് പ്രകാരം ചേര്ത്തലയ്ക്കും, തണ്ണീര്മുക്കത്തിനുമിടയ്ക്കുള്ള 5.950 കിലോമീറ്റര്‍ റോഡാണ് പുനര്‍നിര്‍മിക്കുന്നത്. ബിഎംബിസി എ ആധുനിക രീതിയിലാണ് റോഡ് നിര്‍മിക്കുന്നത്.
കള്വര്ട്ടുകള്ക്ക് 33,23,042 രൂപയും കാനകള്‍ക്ക് 52,00,076 രൂപയും സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് 26,57,482 രൂപയുമാണ് നീക്കിവച്ചിരിക്കുത്. സാധാരണ റോഡുകള്‍ക്ക് രണ്ട് സെന്റിമീറ്റര്‍ ഉയരമാണുാവുകയെങ്കില് നിര്‍ദ്ദിഷ്ട റോഡിന് എട്ട് സെന്റിമീറ്റര്‍ ഉയരമുാവും. റോഡിന് വീതിയുള്ള സ്ഥലങ്ങളില്‍ ഒരുകിലോമീറ്റര്‍ ദൂരം കാന പണിയും. തോടുകളുമായി ബന്ധിപ്പിക്കാവുന്ന സ്ഥലങ്ങളിലാണ് കാന നിര്‍മിക്കുത്. റോഡിന്റെ ഭാഗങ്ങളില്‍ സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിക്കും. അപകടമേറിയ വളവുകളില്‍ വരകളും, റിഫള്ക്ടറുകളും ഒരുക്കും. ജപ്പാന് കുടിവെള്ള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള പൈപ്പുകള്‍ പൊട്ടുതാണ് റോഡ് നിരന്തരം തകരുന്നതിന് കാരണമാകുന്നത്.
റോഡിന്റെ വശം കുത്തിപ്പോളിച്ചാണ് കൂറ്റന്‍ പൈപ്പ് സ്ഥാപിച്ചിട്ടുള്ളത്. നിലവാരം കുറഞ്ഞ ഉപകരണങ്ങള്‍ കുടിവെള്ള പദ്ധതിക്കായി ഉപയോഗിച്ചതോടെ പൈപ്പ് പൊട്ടുന്നത് പതിവായി. തകരാറിലായ പൈപ്പുകളുടെ അറ്റകുറ്റപ്പണി വാട്ടര്‍ അതോറിറ്റി പൂര്‍ത്തിയാക്കിയാലുടന്‍ റോഡിന്റെ പുനര്‍നിര്‍മാണം ആരംഭിക്കുവാനാണ് അധികൃതരുടെ തീരുമാനം. തറനിരപ്പിലും താഴ് റോഡായതിനാലാണ് വേഗം റോഡ് പൊളിയുതൊണ് പൊതുമരാമത്ത് വിഭാഗം ജീവനക്കാര്‍ പറയുത്. പല പ്രദേശങ്ങളിലും ചേറും ചെളിയുമായതിനാല്‍ മഴ കനത്താല്‍ റോഡ് താഴുന്ന സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: