തൊടുപുഴ: തൊടുപുഴയില്‍ നിന്ന് ജീപ്പ് മോഷ്ടിച്ച സംഭവത്തില്‍ മൂന്നാം പ്രതിയെ പോലീസ് പിടികൂടി. കോലാനി സ്വദേശി ബി എം മഹേഷാണ് അറസ്റ്റിലായത്. മോഷണത്തിനു സഹായിച്ചു എന്നതാണ് ഇയാളുടെ പേരിലുള്ള കുറ്റം. കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോഷണം നടത്തിയ ഒന്നാം പ്രതി അജ്മലിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മോഷണമായി ബന്ധപെട്ട് രണ്ടാം പ്രതികൂടി പിടിയിലാകാനുണ്ട്. തൊടുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപമുള്ള പേ ആന്‍ഡ് പാര്‍ക്കിലാണ് സംഭവം നടന്നത്. രാവിലെ എട്ടിനാണ് വാഹനം മോഷണം പോയത്. മോഷണം പോയ വാഹനം പോലീസ് അന്നു തന്നെ കണ്ടെടുത്തിരുന്നു. തൊടുപുഴ ഡിവൈഎസ്പിയുടെ ഷാഡോ പോലീസ്, പ്രിന്‍സിപ്പല്‍ എസ് ഐ വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: