കാഞ്ഞിരപ്പള്ളി: റവന്യു ജില്ല കായികമേളയില്‍ കഴിഞ്ഞ 13 വര്‍ഷത്തിന്റെ തനിയാവര്‍ത്തനം. പതിനാലാം തവണയും കിരീടമണിഞ്ഞത് കാഞ്ഞിരപ്പള്ളി. 37 സ്വര്‍ണ്ണം, 26 വെള്ളി, 29 വെങ്കലം എന്നിവയുമായി 312 പോയിന്റു നേടിയാണ് കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ തുടര്‍ച്ചയായി പതിനാലാം തവണയും ചാമ്പ്യന്മാരായത്. 14 സ്വര്‍ണ്ണം, 11 വെള്ളി, 8 വെങ്കലം എന്നീ മെഡല്‍ നിലയുമായി 135 പോയിന്റോടെ ചങ്ങനാശേരി ഉപജില്ല രണ്ടാം സ്ഥാനവും 10 സ്വര്‍ണ്ണം, 10 വെള്ളി, 10 വെങ്കലം എന്നിങ്ങനെ 101 പോയിന്റുമായി പാല ഉപജില്ല മൂന്നാം സ്ഥാനവും നേടി. പോള്വോട്ടിലെ നാലുമത്സരങ്ങള്‍ തിങ്കളാഴ്ച പാലായില്‍ നടക്കും. വെയിറ്റ് ലിഫ്റ്റിംഗ് മത്സങ്ങള്‍ കങ്ങഴ മുസ്ലീം ഹയര്‍ സെക്കന്ററി സ്കൂളിലാണ് നടന്നത്.
19 സ്വര്‍ണ്ണം, 9 വെള്ളി, 7 വെങ്കലം നേടി 121 പോയിന്റുമായി കോരുത്തോട് സി.കെ.എം സ്കൂളാണ് ഒന്നാം സ്ഥാനത്ത്. 9 സ്വര്‍ണ്ണം, 10 വെള്ളി, 12 വെങ്കലം നേടി 87 പോയിന്റുമായി പാറത്തോട് ഗ്രേസി മെമ്മോറിയല്‍ സ്കൂള്‍ രണ്ടാം സ്ഥാനത്തും 6 സ്വര്‍ണ്ണം, 8 വെള്ളി, 7 വെങ്കലം നേടി 61 പോയിന്റുമായി കുറുമ്പനാടം സെന്റ് പീറ്റേഴ്സ് സ്കൂള്‍ മൂന്നാം സ്ഥാനത്തും എത്തി. കോരുത്തോട് സി.കെ.എം സ്കൂളും പാറത്തോട് ഗ്രേസി മെമ്മോറിയല്‍ സ്കൂളും കാഞ്ഞിരപ്പള്ളി ഉപജില്ലയിലും കുറുമ്പനാടം ചങ്ങനാശേരി ഉപജില്ലയിലുമാണ്. പതിനൊന്നാം തവണയാണ് കോരുത്തോട് സ്കൂള്‍ ചാമ്പ്യന്മാരാകുന്നത്. കഴിഞ്ഞ തവണ കുറുമ്പനാടം സെന്റ് പീറ്റേഴ്സ് സ്കൂളായിരുന്നു ചാമ്പ്യന്മാര്. രണ്ടു തവണ കുറുമ്പനാടവും ഒരു തവണ ഏന്തയാര്‍ ജെ.ജെ.മര്‍ഫിയും ചാമ്പ്യന്മാരായത് ഒഴിച്ചാല്‍ കോരുത്തോടായിരുന്നു കാഞ്ഞിരപ്പള്ളിയെ മുന്‍നിരയില്‍ എത്തിച്ചത്.
മേളയുടെ സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്തംഗം പി.എ.ഷെമീര്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം പി.ഐ.ഷാജഹാന് അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി സി.ഐ: ആര്.മധു സമ്മാന വിതരണം നടത്തി.സുധീര്‍.ജി.കുറുപ്പ്,അനിത ഷാജി,രാജീവ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: