കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തോടെ ബിജെപി കേരളത്തിലെ മൂന്നാംശക്തിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജന് അഭിപ്രായപ്പെട്ടു. കോഴിക്കോട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിജെപി പ്രതിനിധികള്‍ക്ക് ജന്മഭൂമി കോഴിക്കോട് യൂണിറ്റ് ഒരുക്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒട്ടേറെ പ്രതിസന്ധികള്‍ക്കും കുപ്രചരണങ്ങള്‍ക്കും ഇടയിലാണ് ബിജെപി പ്രവര്‍ത്തകര്‍ ഈ വിജയം നേടിയിരിക്കുന്നത്. ബിജെപിയുടെ ഈ മുന്നേറ്റം ഇടതു-വലതു മുന്നണികളെ അസ്വസ്ഥരാക്കിയിരിക്കുകയാണ്. വികസനത്തെക്കുറിച്ചാണ് ബിജെപി തെരഞ്ഞെടുപ്പുകാലത്ത് സംസാരിച്ചത്. എന്നാല്‍ വര്‍ഗ്ഗീയത ഇളക്കിവിട്ടുള്ള പ്രചരണമാണ് ഇരുമുന്നണികളും നടത്തിയത്. കേന്ദ്രസര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം തന്നെ കുപ്രചരണങ്ങളെ പ്രതിരോധിക്കേണ്ട സാഹചര്യവും ബിജെപി പ്രവര്‍ത്തകര്‍ക്കുണ്ടായി. തദ്ദേശതെരഞ്ഞെടുപ്പ് സെമിഫൈനല്‍ ആണെന്നാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ പറഞ്ഞത്. അങ്ങനെയാണെങ്കില്‍ സെമിഫൈനല്‍ വിജയിച്ച് ഫൈനലില്‍ എത്താനുള്ള യോഗ്യത ബിജെപി നേടിക്കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോട്ടല്‍ കിംഗ്ഫോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ പി. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കെ.മോഹന്‍ദാസ് ആദരണസമ്മേളനം ഉദ്ഘാടനം ചെയ്തു. കര്‍ഷകമോര്‍ച്ച ദേശീയ സെക്രട്ടറി പി.സി. മോഹനന്മാസ്റ്റര്, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് എന്‍.കെ. ബാലകൃഷ്ണന്, വിഭാഗ് സമ്പര്‍ക്കപ്രമുഖ് വി.അനില്‍കുമാര്‍, ബിജെപി ജില്ലാപ്രസിഡന്റ് പി. രഘുനാഥ്, ബിഎംഎസ് സംസ്ഥാന സെക്രട്ടറി പി.ശശിധരന്, സഹകാര്‍ ഭാരതി സംസ്ഥാന പ്രസിഡന്റ് സദാനന്ദന്, വിഎച്ച്പി ജില്ലാ ജോയിന്റ് സെക്രട്ടറി ഇ. അജയന്, ബാലഗോകുലം കോഴിക്കോട് മഹാനഗര്‍ സഹകാര്യദര്‍ശി പി. ജിജേഷ്, ജന്മഭൂമി ജില്ലാ ലേഖകന്‍ എം. ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. കെ.എം. അരുണ്‍ സ്വാഗതവും വി.കെ. സുരേന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: