ശബരിമല: ഇന്നലെ വൈകിട്ട് ആരംഭിച്ച മഴ തുള്ളിക്ക് ഒരുകുടമെന്ന കണക്കെ പെയ്തിറങ്ങിയിട്ടും ഇതൊന്നും വകവയ്ക്കാതെ ശബരീശദര്‍ശനത്തിന് വന്‍ഭക്തജനപ്രവാഹം. പമ്പാനദിയില്‍ ജലനിരപ്പ് ഉയരും എന്നതിനാല്‍ ത്രിവേണി ചക്കുപാലം എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നത് നിയന്ത്രിച്ചിട്ടുണ്ട്. തെളിഞ്ഞുനിന്ന മാനം ഉച്ചയോടെ കറുത്തുതുടങ്ങിയെങ്കിലും സന്ധ്യയോടെയാണ് മഴയ്ക്ക് തുടക്കമായത്.
മഴ കനത്തതോടെ തൊഴുതിറങ്ങിയ ഭക്തജനങ്ങള്‍ക്ക് കയറിനില്ക്കാന് ഇടമില്ലാതെ കച്ചവട സ്ഥാപനങ്ങളുടെ വരാന്തകളില്‍ അഭയം പ്രാപിക്കേണ്ടിവന്നു. നടപ്പന്തലുകളില്‍ അയ്യപ്പന്മരാല് തിങ്ങിനിറഞ്ഞു. ദര്‍ശനത്തിന് ചന്ദ്രാനന്ദന്‍ റോഡിലൂടെ എത്തിയ അയ്യപ്പന്മാരാണ് ഏറെവലഞ്ഞത്. രാത്രി വൈകിയും മഴതുടര്‍ന്നതിനാല്‍ അയ്യപ്പന്മാര് പമ്പയിലെ നടപ്പന്തലില്‍ വിരിവച്ചു.
ദര്‍ശനം കഴിഞ്ഞ് മടങ്ങാനൊരുങ്ങിയ അയ്യപ്പന്മാരും ദര്‍ശനത്തിനെത്തിയവരും സന്നിധാനത്തെ പന്തലുകളില്‍ തിങ്ങിക്കൂടിയതോടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. സന്നിധാനത്തെത്തുന്ന തീര്‍ത്ഥാടകരുടെ തിരക്കിന് അനുസൃതമായി വിശ്രമ പന്തലൊരുക്കാന്‍ കഴിയാത്തതാണ് ദുരിതത്തിന് ഇടയാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: