യൗണ്ടി: വടക്കന്‍ കാമറൂണിലെ ദബാംഗ നഗരത്തില്‍ വനിതാ ചാവേറുകള്‍ നടത്തിയ ആക്രമണങ്ങളില്‍ രണ്ട് സൈനികരുള്‍പ്പടെ ഏഴുപേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ മോറോയിലെ സൈനിക ക്യാമ്പില്‍ ചികിത്സയിലാണ്.
കൗമാരപ്രായക്കാരായ ചാവേറുകളാണ് ആക്രമണം നടത്തിയത്. ബോക്കോ ഹറാം ഭീകരവാദ സംഘടനിയിലെ അംഗങ്ങളാണ് ചാവേറുകള്‍ എന്നാണ് നിഗമനം.
ദബാംഗ നഗരത്തില്‍ ആദ്യമായാണ് ഒരു ചാവേര്‍ ആക്രമണം നടക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: