കൊച്ചി: പേജാവർ മഠാധിപതി സ്വാമി വിശ്വേശതീർത്ഥയെ ഭീകരവാദിയെന്ന് അധിക്ഷേപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ഉടുപ്പി മാധ്വ ബ്രാഹ്മിൺസ് യൂത്ത് മൂവ്മെന്റ് ആവശ്യപ്പെട്ടു.
മാധ്വ സഭയുടെ പരമാചാര്യനായ സ്വാമിയോടുള്ള അവഹേളനം പൊറുക്കാവുന്നതല്ല. ഹിന്ദു സമൂഹത്തെ ജാതി പറഞ്ഞ് വിഘടിപ്പിക്കുകയാണ് സിപിഎം. സാംസ്കാരിക പൈതൃകത്തെ അവഹേളിച്ച് പ്രവർത്തിക്കുന്ന സിപിഎമ്മിനെ ഹിന്ദു ഏകീകരണം ഭയപ്പെടുത്തുന്നുവെന്നാണ് പ്രസ്താവന വ്യക്തമാക്കുന്നതെന്ന് സംസ്ഥാന പ്രസിഡണ്ട് എം. യോഗേഷ്, സെക്രട്ടറി ആർ. മഹേഷ്, ട്രഷറർ പി.ആർ. വിശ്രുത് എന്നിവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: