ന്യൂദൽഹി: വാണിജ്യ മന്ത്രാലയത്തിൽനിന്ന് 30 വർഷം മുമ്പ് വിരമിച്ച ജോയിന്റ് സെക്രട്ടറിക്ക് അഴിമതിക്കേസിൽ തടവ് ശിക്ഷ. വർഷം എത്രകഴിഞ്ഞാലും സർക്കാർ ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതിക്ക് ശിക്ഷ കിട്ടുമെന്നു തെളിയിക്കുന്നതായി 88 കാരനായ കൃഷ്ണൻ ബഹാദൂറിന് ദൽഹി കോടതി വിധിച്ച ശിക്ഷ.
സർവീസിലിരിക്കെ 23 ലക്ഷം രൂപയുടെ വരവിൽ കവിഞ്ഞ സ്വത്ത് ദൽഹി സ്വദേശിയായ കൃഷ്ണൻ ബഹാദൂറിന്റെ വരുമാനത്തിൽ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച കേസ് തീർപ്പാക്കവേ, ഇത്തരം സർക്കാർ ഉദ്യോഗസ്ഥർ കൊള്ളയടിച്ച് പോക്കറ്റിലാക്കുന്നത് പാവപ്പെട്ട പൊതുജനങ്ങളുടെ നികുതിപ്പണമാണെന്ന് പ്രത്യേക സിബിഐ കോടതി ജഡ്ജ് സഞ്ജീവ് അഗർവാൾ നിരീക്ഷിച്ചു.
കോടതി 10 ലക്ഷം രൂപയും ബഹാദൂറിന് പിഴയിട്ടു. കേസിൽ അന്വേഷണ സംഘം കണ്ടുകെട്ടിയ 26,78,900 രൂപ ട്രഷറിയിൽ നിക്ഷേപിച്ചിരിക്കുന്നത് സർക്കാരിലേക്ക് ആകും. 1984-ലാണ് സിബിഐ അന്വേഷണം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: