മുഹമ്മ: ആഗോളതാപനം തടയാന്‍ സര്‍ക്കാരും മാധ്യമങ്ങളും ഗൗരവമായി ഇടപെടണമെന്ന് സംയുക്ത വേമ്പനാട് കായല്‍സംരക്ഷണ സമിതി ആവശ്യപ്പെട്ടു. കരിയിലയും ചുള്ളിക്കമ്പുകളും അനാവശ്യമായി തീയിടുന്നത് മൂലം സൂര്യോര്ജ്ജവും കാര്‍ബണ്‍ഡൈ ഓക്സൈഡും പുറത്തുവരുന്നതാണ് ആഗോളതാപനത്തിന് കാരണമാകുന്നത്.
ഇതിന്റെ ഫലം നേരിട്ട് ബാധിക്കുന്നത് സമുദ്രജലനിരപ്പില്‍ നിന്നും 1.2 മുതല്‍ മൂന്നുമീറ്റര്‍വരെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന സ്ത്രീകളിലും കുട്ടികളിലുമാണ്. 2050 ആകുമ്പോഴേയ്ക്കും ആഗോളതാപനത്തിന്റെ തോത് വര്‍ധിക്കും.
മഞ്ഞുരുകി കടല്‍ നിരപ്പ് ഒന്നരയടിയിലധികം ഉയരുമെന്നാണ് ഗവേഷകരുടെ കണ്ടുപിടുത്തം. ആഗോളതാപനത്തിന് മരമാണ് മറുപടി എന്ന് പ്രചരിപ്പിച്ച് കൊണ്ടിരിക്കെ പലരും ഇതിന് വിപരീതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സംയുക്ത വേമ്പനാട് കായല്‍ സംരക്ഷണസമിതി സെക്രട്ടറി കെ. എം. പൂവ് പറഞ്ഞു.
ആഗോളതാപനത്തെ പ്രതിരോധിക്കാന്‍ അടുത്തമാസം പാരീസില്‍ നടക്കുന്ന കോപ്പ്-21 മീറ്റിങ്ങില്‍ വിഷയം ഗൗരവമായി കാണണമെന്നാണ് സംഘടന മുന്നോട്ടുവെക്കുന്ന നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: