ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ ഉപസമിതിയുടെ പരിശോധന ഇന്നലെയും തുടര്‍ന്നു. സ്വീപ്പേജ് വാട്ടറിന്റെ ലെവല്‍ 129.917 ലിറ്റര്‍ പെര്മിനിറ്റായി ഉയര്‍ന്നതായി കണ്ടെത്തി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഡാമിന്റെ നാല് ബ്ലോക്കുകളിലും ബേബി ഡാമിലും ചോര്‍ച്ച കൂടിയതായി കണ്ടെത്തിയിരുന്നു.
ഇന്ന് മേല്‍നോട്ടസമിതി ഡാം സന്ദര്‍ശിക്കും. ഗ്യാലറിയിലെ 14 മര്‍ദ്ദമാപിനികളില്‍ രണ്ടെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും, ഇതില്‍ രേഖപ്പെടുത്തുന്ന അളവുകള്‍ തെറ്റാണെന്നും ഉപസമിതിയുടെ പരിശോധനയില്‍ തെളിഞ്ഞു. അഞ്ചംഗങ്ങളുള്ള ഉപസമിതിയില്‍ മൂന്ന് പേര് ആവശ്യപ്പെട്ടിട്ടും ഷട്ടര്‍ പ്രവര്‍ത്തിച്ച് കാണിക്കാന്‍ തമിഴ്നാട് തയ്യാറായില്ല.
ഇന്ന് നടക്കുന്ന മേല്‍നോട്ടസമിതിയുടെ പരിശോധനയില്‍ ഷട്ടര്‍ ഉയര്ത്തികാണിക്കാമെന്നാണ് തമിഴ്നാട് പറയുന്നത്. ഇന്നലെ ജലനിരപ്പ് 138.5 അടിയായി ഉയര്‍ന്നു. കേരളത്തിന്റെ പ്രതിനിധികളായ ഹരീഷ് ഉമ്പര്‍ജി, ജോര്‍ജ്ജ് ഡാനിയേല്‍, എന്‍.എസ്.പ്രസീദ് എന്നിവരും തമിഴ് നാടിന്റെ പ്രതിനിധികളായ സെവന്ദരം, മാധവനുമാണ് പരിശോധനയ്ക്കെത്തിയത്.
മുല്ലപ്പെരിയാറിലെ ജലം സംഭരിക്കുന്നതിനായി തമിഴ്നാട് കഴിഞ്ഞ ദിവസം വൈഗ ഡാം തുറന്നുവിട്ടിരുന്നു. 512 ഘന അടി വെള്ളമാണ് തമിഴ്നാട് ഇപ്പോള്‍ കൊണ്ടുപോകുന്നത്. ഇന്ന് വൈകിട്ടോടെ പരമാവധി അളവില്‍ വെള്ളം കൊണ്ടുപോകുവാനുള്ള തയ്യാറെടുപ്പിലാണ് തമിഴ്നാട്. മഴ കുറവായതിനാല്‍ ജലനിരപ്പ് സാവധാനമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: