നെയ്യാറ്റിന്‍കര: സാമൂഹ്യ അനീതിക്കും മതവിവേചനത്തിനുമെതിരെ വെള്ളാപ്പള്ളി നടേശന് നയിക്കുന്ന സമത്വമുന്നേറ്റയാത്രയെ എതിര്‍ക്കുന്ന ഇടതു വലതു മുന്നണികളുടെ നിലപാട് തികഞ്ഞ അസഹിഷ്ണുതയാണെന്ന് നെയ്യാറ്റിന്‍കര അഭേദാശ്രമത്തില്‍ നടന്ന ഹിന്ദുഐക്യവേദി സംസ്ഥാനസമിതിയോഗം കുറ്റപ്പെടുത്തി.
ഹിന്ദുഐക്യത്തിനുവേണ്ടിയുള്ള ശ്രമങ്ങളെ എതിര്‍ത്ത് പരാജയപ്പെടുത്താനുള്ള നീക്കമാണിത്. 1950കളില്‍ ഹിന്ദുമഹാമണ്ഡലത്തെ തകര്‍ത്തതും പിന്നീട് കേരളത്തിലുണ്ടായ എല്ലാ ഐക്യശ്രമങ്ങളെയും പല്ലുംനഖവും ഉപയോഗിച്ച് എതിര്‍ക്കുന്നതും ഹിന്ദു സമൂഹം തിരിച്ചറിയുന്നുണ്ട്. ഇത് ഹിന്ദുക്കളുടെ സംഘടനാ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്.
ഹൈന്ദവ സംഘടനകള്‍ക്കെതിരെ കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ട് ന്യൂനപക്ഷ മതസമൂഹങ്ങളെ പ്രീണിപ്പിച്ച് വോട്ടുനേടാന്‍ വേണ്ടിയുള്ള മത്സരമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്.
സമത്വമുന്നേറ്റയാത്ര ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്യാതെ യാത്രാ നായകനെ വ്യക്തിഹത്യനടത്തി ഹൈന്ദവ മുന്നേറ്റത്തെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. കത്തോലിക്കാ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നതിനോ കാന്തപുരത്തിന്റെ ജമാ അത്തെ രാഷ്ട്രീയ മുന്നണിയില്‍ അണിചേരുന്നതിനോ വിലക്കേര്‍പ്പെടുത്താത്ത സിപിഎം- കോണ്‍ഗ്രസ് കക്ഷികള്‍ സമത്വ മുന്നേറ്റ യാത്രയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അണികളോട് നിര്‍ദ്ദേശിച്ചത് മതേതര കാപട്യത്തിന്റെയും ഹിന്ദുവിരുദ്ധ മനോഭാവത്തിന്റെയും ഉദാഹരണങ്ങളാണ്.
സമ്പൂര്‍ണ്ണ സുവിശേഷവത്ക്കരണത്തിന് ആഹ്വാനം നല്കിയ സംസ്ഥാന ചീഫ് സെക്രട്ടറിയെ തല്‍സ്ഥാനത്തു നിന്ന് പുറത്താക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, മതഭീകരവാദത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുക, ആദിവാസികളുടെ ദാരിദ്ര്യത്തിന് അറുതിവരുത്താന്‍ സര്‍ക്കാര്‍ അടിയന്തിര ശ്രദ്ധ നല്‍കുക എന്നീ ആവശ്യങ്ങളും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രണ്ടുദിവസങ്ങളിലായി നടന്ന യോഗം ഇന്നലെ സമാപിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ.ടി. ഭാസ്കരന് അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന രക്ഷാധികാരി എം.കെ.കുഞ്ഞോല്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഇ.എസ്.ബിജു, കെ.പി.ഹരിദാസ്, ആര്.വി.ബാബു, സംഘടനാ സെക്രട്ടറി സി.ബാബു, സഹ സംഘടനാ സെക്രട്ടറി വി.സുശികുമാര്‍, സംസ്ഥാന വൈസ്പ്രസിഡന്റുമാരായ കെ.വി.ശിവന്, പി.ജി. ശശികല, അഡ്വ.വി.പത്മനാഭന്, പി.ആര്.ശിവരാജന്, കൈനകരി ജനാര്ദ്ദനന്, സെക്രട്ടറിമാരായ പി.വി.മുരളീധരന്, എ.ശ്രീധരന്, പി. സുധാകരന്, മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദുമോഹന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: