തിരുവനന്തപുരം: നടന് ജഗതി ശ്രീകുമാര്‍ മരിച്ചെന്നു സ്വകാര്യ ചാനലിന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരു സ്വകാര്യ ചാനലിന്റെ പേരിലാണ് വാട്സാപ്പിലും ഫെയ്ബുക്കിലും വ്യാജ വാര്‍ത്ത പ്രചരിച്ചത്. ചാനല്‍ അധികൃതരും ജഗതിയുടെ മകന് രാജ്കുമാറും നല്കിയ പരാതിയെ തുടര്‍ന്നാണു സൈബര്‍പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
രണ്ട് ദിവസമായി സാമൂഹ്യമാധ്യമങ്ങളില്‍ ജഗതി അന്തരിച്ചുവെന്ന വ്യാജവാര്‍ത്ത പ്രചരിക്കുകയാണ്. അച്ഛനും കുടുംബാംഗങ്ങളും ഏറെ വേദനിച്ചതായി രാജ്കുമാര് പറഞ്ഞു. പേയാട്ടെ വീട്ടില്‍ ജഗതി ആരോഗ്യവാനാണ്. ജീവിതത്തിലേക്ക് മടങ്ങിവരുന്ന സമയത്തുള്ള ഇത്തരം വ്യാജവാര്‍ത്തകള്‍ ഏറെ വേദനിപ്പിക്കുന്നതാണ്. പോലീസ് കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നകതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം ഉച്ചയോടെയാണു രാജ്കുമാര് സിറ്റി പോലീസ് കമ്മിഷണര്‍ എച്ച്. വെങ്കിടേഷിനെ കണ്ടു പരാതി നല്‍കിയത്. തുടര്‍ന്ന് സൈബര്‍ സെല്ലിനോടു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കമ്മിഷണര്‍ ഉത്തരവിടുകയായിരുന്നു. നേരത്തെ നടന്മാരായ മാമുക്കോയ, സലിംകുമാര്‍ തുടങ്ങിയവര്‍ക്കെതിരെയും ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: