തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക്് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് കോടതിയെ സമീപിക്കാനൊരുങ്ങുന്നു.
തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വി.എസ് നേരിട്ടെത്തി ഹര്‍ജി നല്‍കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒന്നാം പ്രതിയാക്കി ഹര്‍ജി നല്‍കുമെന്നാണ് സൂചന.
പാറ്റൂര്‍ ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും പങ്കുണ്ടെന്നായിരുന്നു വിജിലന്‍സ് എ.ഡി.ജി.പി ആയിരുന്ന ജേക്കബ് തോമസ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് അനാവശ്യമാണെന്നായിരുന്നു കോടതിയുടെ നിലപാട്.
മുഖ്യമന്ത്രിക്ക് പുറമെ, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്, മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി. ഹരന് എന്നിവരുടെ പേരും പരാമര്‍ശിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ ആരുടേയും പേരില്ലെന്നായിരുന്നു വിജിലന്‍സ് കോടതി കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: