കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം ജില്ലയില്‍ കനത്ത സുരക്ഷയാണ് ഒരുക്കേണ്ടതെന്ന് രഹസ്യന്വേഷണവിഭാഗം റിപ്പോര്‍ട്ട്. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് കനത്ത സുരക്ഷാകവചം തീര്‍ക്കണമെന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഐഎസ് ഉള്‍പ്പടെ തീവ്രവാദസംഘടനകളുമായി ബന്ധമുള്ളവര്‍ കേരളത്തിലുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. അതുപോലെ കാശ്മീരിലും ഡല്‍ഹിയിലും പിടിയിലായ തീവ്രവാദികള്‍ക്ക് കേരളത്തിലെ ചിലരുമായി ബന്ധമുണ്ടെന്നും വ്യകതമാക്കുന്നു.
തീരദേശങ്ങളില്‍ അതീവജാഗ്രത പാലിക്കണമെന്നും പെട്രോളിംഗ് ശക്തമാക്കണമെന്നും നേവിയോടും ലോക്കല്‍ പോലീസ്, കോസ്റ്റല്‍ പോലീസ് എന്നിവര്‍ക്ക് സംസ്ഥാന പോലീസും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്ത മാസം 14നാണ് പ്രധാനമന്ത്രി കൊല്ലത്ത് എത്തുന്നത്. തിരുവന്തപുരത്ത് എത്തുന്ന അദ്ദേഹം വ്യോമമാര്ഗമോ റോഡ് മാര്‍ഗമോ കൊല്ലത്ത് എത്തും. തുടര്‍ന്ന് ശ്രീനാരായണ കോളേജിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ആര്.ശങ്കര്‍ പ്രതിമ അനാച്ഛാദനം ചെയ്യും. എസ്എന്‍ കോളേജ് ഗ്രൗണ്ടിലായിരിക്കും പൊതുപരിപാടി സംഘടിപ്പിക്കുക. അവിടെ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് അദ്ദേഹം എറണാകുളത്തേക്ക് തിരിക്കും. അതേസമയം സംസ്ഥാന സര്‍ക്കാരിന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് യാതൊരുവിധ അറിയിപ്പും ഇതുവരെയും ലഭിച്ചിട്ടില്ല. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ബിജെപി സംസ്ഥാന പ്രസിഡന്റിന് മോദിയുടെ വരവറിയിച്ചുള്ള അറിയിപ്പ് ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ മോദിയെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. ബിജെപി ജില്ലാഘടകവും സംഘപരിവാര്‍ സംഘടനകളും ഉടന്‍ നേതൃയോഗം വിളിച്ച് കാര്യങ്ങള്‍ വിലയിരുത്തും. എസ്എന്‍ ട്രസ്റ്റാകട്ടെ കോളേജ് ഗ്രൗണ്ട് വൃത്തിയാക്കി കഴിഞ്ഞിരിക്കുകയാണ്. പരിപാടിയുടെ ഒരുക്കങ്ങള്‍ തുടങ്ങുകയും ചെയ്തു.
സന്ദര്‍ശനത്തിന്റെ ഔദ്യോഗികവിവരം ലഭിച്ചില്ലെങ്കിലും പോലീസ് രഹസ്യാന്വേഷണ വിഭാഗം സുരക്ഷയുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികള്‍ തുടങ്ങികഴിഞ്ഞു. പഴുതടച്ചുള്ള സുരക്ഷ ഒരുക്കേണ്ടതിനാല്‍ പോലീസ് ജാഗ്രതയിലാണ്. എസ്പിജിക്കാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയെങ്കിലും കേരള പോലീസാണ് മറ്റ് സുരക്ഷയൊരുക്കേണ്ടത്. വ്യോമമാര്ഗമായാല് സുരക്ഷ പോലീസിന് ഏറെക്കുറെ കാര്യങ്ങള്‍ എളുപ്പമാകും. റോഡ് മാര്‍ഗമാണെങ്കില്‍ പോലീസിന് പ്രയാസമേറും. പരിപാടിയില്‍ പങ്കെടുക്കുന്ന മുഴുവന്‍ പേരയും നിരീക്ഷിക്കേണ്ടിവരും. വേദിക്കും സമീപവും കൂടുതല്‍ പോലീസിനെ വിന്യസിക്കേണ്ടിവരും. എന്നാല്‍ പ്രധാനമന്ത്രിയുടെ പൂര്‍ണ്ണസുരക്ഷ ചുമല വഹിക്കുന്ന എസ്പിജിയുടെ നിര്‍ദ്ദേശാനുസരണമേ പോലീസിന് സുരക്ഷയൊരുക്കാന്‍ സാധിക്കുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: