അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്, സിപിഐയില്‍ എം. ഷീജയാണ് നറക്കെടുപ്പിലൂടെ പഞ്ചായത്ത് പ്രസിഡന്റായത്. എസ്ഡിപിഐ വോട്ടു ചെയ്തതിനെ തുടര്‍ന്ന് എല്‍ഡിഎഫിന് കിട്ടിയ പഞ്ചായത്തു ഭരണം രാജിവെച്ചതിന് ശേഷം ഇന്നലെ നടന്ന തിരഞ്ഞെടുപ്പിലാണ് വീണ്ടും പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിന്റെ കൈകളില്‍ എത്തിയത്. യുഡിഎഫിന് പിന്തുണ നല്കിയ സ്വതന്ത്രന് ഉണ്ണികൃഷ്ണനാണ് വൈസ് പ്രസിഡന്റ്. എസ്ഡിപിഐ പന്തുണയോടെയാണ് ഉണ്ണികൃഷ്ണന് വൈസ് പ്രസിഡന്റായത്. രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിയിലെ രണ്ടംഗങ്ങളും എസ്ഡിപിഐ യുടെ ഒരംഗവും വിട്ടുനിന്നു. തുടര്‍ന്ന് എല്‍ഡിഎഫിനും യുഡിഎഫിനും ഏഴ് വോട്ടുകള്‍ വീതം ലഭിച്ചു. ഇതെത്തുടര്‍ന്ന് എല്‍ഡിഎഫിലെ ഷീജയുടെയും യുഡിഎഫിലെ കൃഷ്ണ പ്രിയയുടെയും പേരുകള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നറുക്കിടുകയായിരുന്നു. നറുക്ക് ഷീജക്ക് അനുകൂലമായി. തുടര്‍ന്നിവര്‍ പ്രസിസന്റായി സത്യപ്രതിജ്ഞചൊല്ലി അധികാരമേറ്റു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ സുധര്‍മ്മ ഭുവനചന്ദ്രനും സ്വതന്ത്രനായ ഉണ്ണികൃഷ്ണനും തമ്മിലായിരുന്നു മത്സരം. ഉണ്ണികൃഷ്ണന് എസ്ഡിപിഐ അടക്കം എട്ടും സുധര്‍മ്മയ്ക്ക് ഏഴു വോട്ടുകള്‍ ലഭിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: