തിരുവനന്തപുരം: എസ്.എന്‍.സി ലാവ്ലിന് കേസില്‍ തുടരന്വഷണ റിപ്പോര്‍ട്ട് സി.ബി.ഐയുടെ ചെന്നൈ യൂണിറ്റ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അടക്കം ഏഴ് പ്രതികള്‍ക്ക് 2012 ഏപ്രില്‍ 10ന് ഹാജരാകുന്നതിന് നോട്ടീസ് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടു.
ലാവ്ലിന് ഇടപാടില്‍ കോണ്‍ഗ്രസ് നേതാവ് ജി.കാര്ത്തികേയന് പങ്കുണ്ടെന്നതിന് തെളിവില്ലെന്നും പിണറായി വിജയന് സാമ്പത്തിക ഇടപാട് നടത്തിയതിന് തെളിവ് ഇല്ലെന്നും തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ നടപടികള്‍ക്കായി കേസ് 2012 ഏപില്‍ പത്തിലേക്ക് മാറ്റിവച്ചു.
ആറാം പ്രതിയും ലാവ്ലിന് കമ്പനി മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡലിന് വീണ്ടും അറസ്റ്റ് വാറണ്ടും ഒമ്പതാം പ്രതിയായ എസ്.എന്‍.സി ലാവ്ലിന് കമ്പനിക്ക് വാറണ്ട് അയക്കാനും കോടതി ഉത്തരവിട്ടു. ക്ലോസ് ട്രെന്‍ഡലിന് കേസില്‍ രണ്ട് പങ്കാണുള്ളതെന്ന് സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കി.
ഇടുക്കി ജില്ലയിലെ പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ ജല വൈദ്യുതിനിലയങ്ങളില്‍ അറ്റകുറ്റപ്പണി നടത്താനായി കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവലിനുമായി വൈദ്യുതിബോര്‍ഡ് ഉണ്ടാക്കിയ കരാര്‍ 374.50 കോടിയുടെ നഷ്ടം ഖജനാവിന് വരുത്തിയെന്നാണ് കേസ്.
2001ല്‍ സി.പി.എം. പി.ബി. അംഗം കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പെട്ട നിയമസഭ സബ്ജക്ട് കമ്മിറ്റിയാണ് കരാര്‍ പൊതു ഖജനാവിന് നഷ്ടം വരുത്തിയെന്ന് ആദ്യം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: