ആലപ്പുഴ: ഭൂരിപക്ഷ സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നയിക്കുന്ന സമത്വ മുന്നേറ്റ യാത്ര ഇന്ന് വൈകിട്ട് 3ന് ആലപ്പുഴയില്‍ എത്തും. കുപ്രചരണങ്ങളും കേസുകളും അതിജീവിച്ചാണ് ഭൂരിപക്ഷ സമുദായ ഐക്യ ആഹ്വാനവുമായി സമത്വ മുന്നേറ്റയാത്ര ജില്ലയിലെത്തുന്നത്.
പുന്നപ്രയില്‍ കാര്‍മല്‍ പോളിടെക്നിക്കിനു വടക്കുവശമുള്ള സമത്വ നഗറിലാണ് സ്വീകരണ സമ്മേളനം നടക്കുന്നത്. എസ്എന്‍ഡിപിയോഗത്തിന്റെ ചേര്‍ത്തല, കണിച്ചുകുളങ്ങര, അമ്പലപ്പുഴ, കുട്ടനാട് യൂണിയനുകളില്‍ നിന്നും മറ്റു സമുദായ സംഘടനകളില്‍ നിന്നുമായി 30,000 പേര് ഈ സമ്മേളനത്തില്‍ പങ്കെടുക്കും. വിശാലമായ പന്തലിന്റെയും വേദിയുടെയും നിര്‍മ്മാണവും മറ്റു സജ്ജീകരണങ്ങളും പൂര്‍ത്തിയായി.
സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് കലവൂര്‍ എന്‍. ഗോപിനാഥ് അദ്ധ്യക്ഷത വഹിക്കും. ഡോ. എന്‍. ഗോപാലകൃഷ്ണന് ആമുഖപ്രഭാഷണം നടത്തും. യോഗക്ഷേമ സഭ പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി ഉദ്ഘാടനം നിര്‍വ്വഹിക്കും. വിവിധ സമുദായ സംഘടനകള്‍ യാത്രാ ക്യാപ്റ്റന്‍ വെള്ളാപ്പള്ളി നടേശന് സ്വീകരണം നല്‍കും.
സമ്മേളനത്തില്‍ എസ്എന്‍ഡിപിയോഗം പ്രസിഡന്റ് എം.എന്‍. സോമന്, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, സ്വാഗതസംഘം ഖജാന്‍ജി കെ.കെ. മഹേശന്, കേരള പുലയര്‍ മഹാസഭ പ്രസിഡന്റ് നീലകണ്ഠന് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ടി.വി. ബാബു, സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ്, മലബാര്‍ നായര്‍ സമാജം പ്രസിഡന്റ് മഞ്ചേരി ഭാസ്കരപിള്ള, മുന്നാക്ക സമുദായ മുന്നണി പ്രസിഡന്റ് സി.എസ്. നായര്‍, കേരള സാംബവര്‍ സൊസൈറ്റി ഭാരവാഹികളായ ഐ. ബാബു, എം.വി. ജയപ്രകാശ്, രാഘവന് കേതാരം, ധീവരസഭ രക്ഷാധികാരി സ്വാമി ഗോരഖ്നാഥ്, പാണര്‍ സമുദായ മുന്നണി നേതാവ് തഴവ സഹദേവന്, പട്ടികജാതി ഏകോപന സമിതി പ്രതിനിധി പി. ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൂടാതെ ആത്മീയ ആചാര്യന്മാരുടെയും നേതാക്കളുടെയും സാന്നിദ്ധ്യവും ഉണ്ടാവും.
സമ്മേളനത്തിന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.എസ്.എന്‍. ബാബു സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ കെ.എന്‍. പ്രേമാനന്ദന് നന്ദിയും പറയും. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് പ്രവര്‍ത്തകരുമായി എത്തുന്ന വാഹനങ്ങള്‍ അറവുകാട് ക്ഷേത്രമൈതാനിയില്‍ പാര്‍ക്കുചെയ്യണമെന്ന് സ്വാഗതസംഘം കണ്‍വീനര്‍ പി.എസ്.എന്‍ ബാബു അറിയിച്ചു.
നാളെ രാവിലെ മാവേലിക്കരയിലും ഉച്ചകഴിഞ്ഞ് ചെങ്ങന്നൂരിലുമാണ് ജില്ലയിലെ സ്വീകരണ പരിപാടികള്‍. തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലേക്ക് യാത്ര തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: