ശബരിമല: ബിഎസ്എന്‍എല്ലിന്റെ 3ജി സംവിധാനത്തി ല്‍ ശബരിമലയില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞതായി മൊബൈല്‍ വിഭാഗം ഡിവിഷണല്‍ എന്‍ജിനീയര്‍ ജോമോന്‍ജോസഫ് അറിയിച്ചു. ശരംകുത്തിയില്‍ സ്ഥാപിച്ചിട്ടുള്ള ടവറില്‍ തകരാറിലായ എഎംഎഫ് സംവിധാനം പുനക്രമീകരിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തീര്‍ത്ഥാടന കാലത്തേക്കാള്‍ 3ജി ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിക്കുവാന്‍ ഇടയാക്കിയതാണ് മൊബൈല്‍ സംവിധാനത്തില്‍ പരാതികള്‍ക്ക് ഇടനല്‍കിയത്.
കഴിഞ്ഞവര്‍ഷം ഇതേസമയം 90ജിബി ഉപഭോഗം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ 130ജിബിയുടെ ഉപഭോഗമാണ് നടന്നിട്ടുള്ളത്. കഴിഞ്ഞവര്‍ഷം 2 സൈറ്റുകളിലാണ് പ്രവര്‍ത്തനം ഏകീകരിച്ചിരുന്നത്. ഉപഭോക്താക്കളുടെ വര്‍ദ്ധനവ് മനസ്സിലാക്കി ഒരു സൈറ്റുകൂടി ആരംഭിച്ചെങ്കിലും പരാതികള്‍ക്ക് പരിഹാരമായില്ല. അതിനാല്‍ വീണ്ടും ഒരുസൈറ്റുകൂടി പ്രവര്‍ത്തനം ആരംഭിച്ചു.
ശബരിമലയിലെ നിലവിലുള്ള സംവിധാനത്തിന്റെ ഭാഗമായി 200 ജിബി ഉപഭോഗംമാത്രമേ നടത്താനാവൂ. ഇനിയും ഉപഭോക്താക്കള്‍ വര്‍ദ്ധിച്ചാല്‍ കൂടുതല്‍ ടവറുകള്‍ വേണ്ടിവരും. ടവറുകള്‍ സ്ഥാപിക്കുന്നതിന് വനംവകുപ്പിന്റെ യും ദേവസ്വംബോര്‍ഡിന്റെയും അംനുമതി വാങ്ങേണ്ടതുണ്ട്. തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കമെന്ന നിലയില്‍ ടെലകോം ജനറല്‍ മാനേജരുടെ നേതൃത്വത്തില്‍ 5 മീറ്റിംഗുകള്‍ നടത്തിയിരുന്നു. അന്നുമുതല്‍ കാര്യശേഷി വര്‍ദ്ധിപ്പിക്കുവാ ന് ആവശ്യമായ നിരീക്ഷണങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിവരുന്നുണ്ട്.
തീര്‍ത്ഥാടനകാലത്ത് മാത്രമാണ് ശബരിമലയില്‍ കൂടുതല്‍ 3ജി ഉപഭോഗം നടക്കുന്നത്. ബിഎസ്എന്‍എല്‍ ഒരുക്കിയിട്ടുള്ള സംവിധാനങ്ങള്‍ കുറ്റമറ്റതരത്തില്‍ നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമാക്കണമെങ്കില്‍ ഉപഭോഗം നടക്കേണ്ടതുണ്ട്.
തീര്ത്ഥാടനകാലത്തുമാത്രമേ പരിപൂര്‍ണ്ണമായ ഉപഭോഗം ഉണ്ടാവുകയുള്ളൂ. ഇതിനാല്‍ തീര്‍ത്ഥാടനം ആരംഭിച്ചതിന് ശേഷംമാത്രമേ കൂടുതല്‍ പരിക്ഷണനിരീക്ഷണങ്ങള് നടത്താനാവൂ. ഇതാണ് തീര്‍ത്ഥാടനം ആരംഭിക്കുന്ന സമയത്ത് പരാതികള്‍ക്ക് ഇടനല്‍കുന്നത്.
3ജി ഉപഭോഗത്തെ സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ കമ്പ്യൂട്ടറുകള്‍ നല്‍കുന്നുണ്ടെങ്കിലും ഇതിനെമാത്രം ആശ്രയിച്ച് ഫ്രീക്വന്‍സി സെറ്റ്ചെയ്യാന്‍ കഴിയില്ല. കമ്പ്യൂട്ടറിനെയും ഉദ്യോഗസ്ഥരെയും ഒരുപോലെ ആശ്രയിച്ചുള്ള പരിഹാരമാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: