റിട്ടയറായ ഉദ്യോഗസ്ഥനെ വീട്ടിലാക്കി മടങ്ങവേയാണ് അപകടം
ദേവികുളം: കീരിത്തോടിന് സമീപം പകുതിപാലത്ത് പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. ദേവികുളം സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ ബേസില്‍, അനില്‍ സെബാസ്റ്റിന്, താല്‍ക്കാലിക ജീവനക്കാരനായ രാധാകൃഷ്ണന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ദേവികുളം സ്റ്റേഷനില്‍ നിന്നും ഇന്നലെ റിട്ടയറായ അഡീഷണല്‍ എസ്ഐ അട്ടക്കളം സ്വദേശി ജോര്‍ജ് പി ജോസഫിനെ വീട്ടിലാക്കുവാന്‍ പോലീസ് സംഘം ഒപ്പം പോയിരുന്നു. മടങ്ങിവരുന്നവഴിയാണ് അപകടം ഉണ്ടായത്. എതിര്‍വശത്തുകൂടി മറ്റൊരുവാഹനത്തെ മറികടന്നുവന്ന ബൈക്കിലിടിക്കാതിരിക്കാന്‍ ജീപ്പ് വെട്ടിച്ചപ്പോഴാണ് 30 അടി താഴ്ച്ചയിലേക്ക് മറിഞ്ഞത്. കല്ലിലിടിച്ച് നിന്നത് വന്‍ദുരന്തം ഒഴിവാകുന്നതിന് കാരണമായി. അപകടത്തില്‍ ജീപ്പ് പൂര്മണ്ണമായും തകര്‍ന്നു. പരിക്കേറ്റവരെ തൊട്ടുപുറകിലായി ഉണ്ടായിരുന്ന ദേവികുളം സിഐ യുടെ വാഹനത്തിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ചെറുതോണിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് റിട്ടയര്‍മെന്റ് ചടങ്ങ് നടന്നത്. അപകടത്തില്‍ പരിക്കേറ്റവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് സാരമല്ലെന്നാണ് അറിവ്. ജീപ്പ് കരയ്ക്ക് എത്തിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: