പാരീസ്: കാലാവസ്ഥയില്‍ വരുന്ന വ്യതിയാനങ്ങള്‍ ലോകത്തിനു തന്നെ ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസില്‍ നടക്കുന്ന കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ ഭാരതത്തിന്റെ പവലിയന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെട്രോള്‍ പോലുള്ള ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് വ്യവസായം വളര്‍ന്നപ്പോഴുണ്ടായ ആഗോള താപനമാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണം. ഭാരതം ഇതിന്റെ ദോഷഫലങ്ങള്‍ പേറുകയാണ്. ഇത് കര്‍ഷകരെ ബാധിപ്പിക്കുന്നു, കാലാവസ്ഥയില്‍ വലിയ മാറ്റം വരുത്തുന്നു, പ്രകൃതി ദുരന്തങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. നമ്മുടെ 1300 ദ്വീപുകള്‍ക്കും 7500 കിലോമീറ്റര്‍ തീരദേശത്തിനും ഭീഷണിയായി കടല്‍ജലനിരപ്പ് ഉയരുകയാണ്.
അതിനാലാണ് പാരീസിലെ ഉച്ചകോടിക്ക് വലിയ പ്രാധാന്യം കൈവരുന്നത്. ലോകം ഇക്കാര്യത്തില്‍ അടിയന്തരമസായി ഇടപെടണം.പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കണം. അതിന് ഉതകുന്ന നിയമം വരണം. കാര്‍ബണ്‍ ഉല്‍സര്‍ജ്ജനം കുറയ്ക്കുകയാണ് ഈ ഭീഷണി കുറയ്ക്കാന്‍ ചെയ്യേണ്ടത്.
ശുദ്ധമായ ഊര്‍ജ്ജം ഉല്പ്പാദിപ്പിക്കേണ്ടിയിരിക്കുന്നു.ജനങ്ങള്‍ക്ക് ശുദ്ധമായ ഊര്‍ജ്ജം ലഭ്യമാക്കണം, ശുദ്ധമായ നദികള്‍ നല്‍കണം,കൃഷി മെച്ചപ്പെടണം , ആരോഗ്യകരമായ ചുറ്റുപാട് ലഭ്യമാക്കണം, വനങ്ങള്‍ സമ്പന്നമാകണം, കൂടുതല്‍ വരുമാനം മാത്രമല്ല മെച്ചപ്പെട്ട ജീവിത നിലവാരമാകണം നമ്മുടെ ലക്ഷ്യം. പ്രകൃതിയില്ലാതെ മനുഷ്യരില്ല. അദ്ദേഹം പറഞ്ഞു.
2022 നകം വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാനാണ് പദ്ധതി.മാലിന്യം ഊര്‍ജ്ജമാക്കിമാറ്റാനുള്ള വലിയ പദ്ധതിയാണ് നാം തയ്യാറാക്കിയിട്ടുള്ളത്.
വനംവികസിപ്പിക്കാനും ജൈവ വൈവിധ്യം സംരക്ഷിക്കാനും വലിയ പദ്ധതിയാണ് നാം തയ്യാറാക്കിയിട്ടുള്ളത്. ആയിരക്കണക്കിന് വീടുകള്‍ എല്‍ഇഡി വിളക്കുകളിലേക്ക് മാറിക്കഴിഞ്ഞു. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: