കൊച്ചി: 1992ല്‍ നികുതി വെട്ടിച്ച് കര്‍ണാടകത്തിലേക്ക് റബ്ബര്‍ കടത്തിയ കേസില്‍ കെ.എ റൗഫിനെതിരെ ഉന്നതതല അന്വേഷണം നടത്തും. ക്രൈം എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തുക.
വ്യാജരേഖകള്‍ ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടത്തി 500 ലോഡ് റബ്ബര്‍ റൗഫും സംഘവും കര്‍ണാടകത്തിലേക്ക് അനധികൃതമായി കടത്തിയെന്നാണ് കേസ്. 94ല്‍ റൗഫിനെതിരെ കേസെടുത്തിരുന്നെങ്കിലും ഇതുവരെയും കുറ്റപത്രം നല്‍കിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.
ഒരു ഡിവൈ എസ്.പിയും ഒരു എ.സി.പിയും ഉള്‍പ്പെടുന്ന സംഘം എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 1994 മുതല്‍ പതിനേഴ് ഉദ്യോഗസ്ഥര്‍ ഈ കേസ് അന്വേഷിച്ചു. 52 സാക്ഷികളെ ചോദ്യം ചെയ്തു. പക്ഷേ അന്വേഷണം ഇതുവരെയും പൂര്‍ത്തിയായില്ലെന്ന് ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: